ടി. മാത്യൂസ്

ഐ.ടി.ഐ മുൻതാരം ടി. മാത്യൂസ് അന്തരിച്ചു

ബംഗളൂരു: ഐ.ടി.ഐ, എച്ച്.എ.എൽ ഫുട്ബാൾ ക്ലബുകളിലെ മുൻ താരം മഹാദേവപുര ഗുരുറെഡ്ഡി ലേഔട്ട് സ്വദേശി ടി. മാത്യൂസ് (71) അന്തരിച്ചു. ഫ്രേസർ ടൗണിലെ കെന്നഡി സ്പോർട്സ് ക്ലബിലൂടെ കളിയാരംഭിച്ച മാത്യൂസ്, ആദ്യം എച്ച്.എ.എൽ ടീമിന്റെയും പിന്നീട് ഐ.ടി.ഐ ടീമിന്റെയും ഭാഗമായി. കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനായും ബൂട്ടുകെട്ടി.

കുവൈത്തിൽ നടന്ന അന്താരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യൻ ജൂനിയർ ടീമിനായും കളത്തിലിറങ്ങി. സന്തോഷ് ട്രോഫിയിൽ ബംഗാളിനെ പ്രതിനിധീകരിച്ചു. പിന്നീട് ഐ.ടി.ഐയിൽ തിരിച്ചെത്തിയ മാത്യൂസ് 2011ൽ ഐ.ടി.ഐയിൽനിന്ന് വിരമിച്ചു. ഭാര്യ മേരിയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. മാത്യൂസിന്റെ നിര്യാണത്തിൽ കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷൻ അനുശോചിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് അൾസൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ.

Tags:    
News Summary - T Mathews passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.