തേജസ്വി സൂര്യ
ബംഗളൂരു: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ കർണാടക 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെ, എതിർപ്പുമായി യുവമോർച്ച ദേശീയ അധ്യക്ഷനും എം.പിയുമായ തേജസ്വി സൂര്യ. കർണാടകയുടെ പണം പയോഗിച്ച് രാഹുൽ ഗാന്ധിയുടെ ആഗ്രഹം സഫലമാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമമെന്ന് ബംഗളൂരു സൗത്ത് മണ്ഡലം ബി.ജെ.പി എംപിയായ തേജസ്വി ആരോപിച്ചു.
കോൺഗ്രസ് കർണാടകയെ എ.ടി.എമ്മാക്കി ചൂഷണം ചെയ്യുകയാണ്. കർണാടകയുടെ മലയോര മേഖല പ്രളയത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുമ്പോൾ സർക്കാർ സഹായിക്കുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ല. കന്നടികരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാൻ മുഖ്യമന്ത്രിക്ക് കഴിയില്ലേ എന്നും എം.പി ആരാഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.