യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍

കോയമ്പത്തൂര്‍: മൂര്‍ഖന്‍ പാമ്പിനെ കിടപ്പറയിലേക്ക് കയറ്റിവിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ ഭാര്യയും കാമുകനും സഹായിയും ചേര്‍ന്ന് തലക്കടിച്ച് കൊന്നു. കെമിക്കല്‍ ഉല്‍പന്നങ്ങളുടെ ഏജന്‍റായ കോയമ്പത്തൂര്‍ ഇരുഗൂര്‍ ശ്രീനഗര്‍ ശക്തിവേലാണ് (35) കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭാര്യ ശാരദ (30), കാമുകന്‍ ഇരുഗൂര്‍ ശെല്‍വ വിനായകര്‍ കോവില്‍ വീഥി രാം സുന്ദരം (30), സഹായി പട്ടണംപുതൂര്‍ വെങ്കടേശ്വര നഗര്‍ രാധാകൃഷ്ണന്‍ (24) എന്നിവരെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശാരദയെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മറ്റു രണ്ട് പ്രതികളെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

മൂവരും കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്. അസ്വാരസ്യത്തിലായിരുന്ന ഭര്‍ത്താവിന്‍െറ പേരിലുള്ള സ്വത്ത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശാരദ കൊല ആസൂത്രണം ചെയ്തത്. കാമുകനായ സുന്ദരം അഞ്ച് ലക്ഷം രൂപ ശാരദയോട് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തുക നല്‍കാമെന്ന് ശാരദ വാഗ്ദാനം ചെയ്തു. തുടര്‍ന്ന് മൂര്‍ഖന്‍ പാമ്പിനെ കിടപ്പറയില്‍ കയറ്റിവിട്ട് കൊല്ലാനുള്ള പദ്ധതി ആസൂത്രണം ചെയ്തു.  പാമ്പ് കടിയേറ്റ് മരിച്ചാല്‍ സ്വാഭാവിക മരണമെന്ന് കരുതുമെന്നതിനാലാണ് ഇതിന് ശ്രമിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.