വർണ്ണവെറിയനായി കുപ്രസിദ്ധിയാർജ്ജിച്ച പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് 2017ലാണ് മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിച്ചുകൊണ്ട് അമേരിക്കയിൽ പ്രത്യേക നിയമംകൊണ്ടുവന്നത്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിലേക്കുള്ള യാത്ര തടയുംവിധത്തിൽ വംശീയത കലർന്ന നിയമമായിരുന്നു ഇത്. ഇതിനെതിരെ അമേരിക്കൻ പ്രതിനിധിസഭ ബുധനാഴ്ച ‘നൊ ബാൻ ആക്ട്’ എന്ന പേരിൽ പ്രത്യേക ബിൽ പാസാക്കി.
183നെതിരെ 233 വോട്ടുകൾക്കാണ് ബിൽ പ്രതിനിധിസഭ കടന്നത്. ഡെമോക്രാറ്റുകളുടെ പിൻതുണയോടെയായിരുന്നു വിജയം. എന്നാൽ സെനറ്റിലെത്തിയാൽ ബിൽ പാസാവുമൊ എന്ന കാര്യത്തിൽ സംശയമുണ്ട്. റിപ്പബ്ലിക്കൻമാരും വൈറ്റ്ഹൗസും ശക്തമായ എതിർപ്പുമായി രംഗത്തുള്ളതിനാൽ ബിൽ സെനറ്റിൽ കാലിടറി വീഴാനാണ് സാധ്യത. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ട്രംപിെൻറ ബിൽ.
Today, the House passed the #NoBanAct because no one should be discriminated against or singled out based on the faith they practice. I will end President Trump's Muslim Ban on day one and sign this bill into law.
— Joe Biden (@JoeBiden) July 22, 2020
വിമർശനം ഉയർന്നതിനെ തുടർന്ന് നിയമത്തിൽ മ്യാൻമാർ, എരിത്രിയ, കിർഗിസ്ഥാൻ, നൈജീരിയ, സുഡനൻ, താൻസാനിയ എന്നിവയെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു. ‘മുസ്ലിം നിരോധനം കാരണം ലക്ഷക്കണക്കിന് അമേരിക്കക്കാർ കുടുംബാംഗങ്ങളുമായി കാണാനാവാതെ ബുദ്ധിമുട്ടുകയാണ്’ ബില്ലിനെ പിൻതുണക്കുന്ന അഭിഭാഷകരുടെ സംഘത്തിലുള്ള ഫർഹാന ഖേര പറഞ്ഞു.
അമേരിക്കൻ കോൺഗ്രസ്സിലെ മുസ്ലിം പ്രതിനിയായ റാഷിദ ത്വാലിബാണ് വോെട്ടടുപ്പ് സംബന്ധിച്ച അവസാന ഫലം പുറത്തുവിട്ടത്. മുൻ അമേരിക്കൻ വൈസ് പ്രസിഡൻറും നിലവിലെ പ്രസിഡൻറ് സ്ഥാനാർഥിയുമായ ജൊ ബൈഡൻ പുതിയ ബില്ലിനെ പിൻതുണച്ച് രംഗെത്തത്തി.
‘വിശ്വാസവും ആചാരങ്ങളും കാരണം ഒരാളും രാജ്യത്ത് വിവേചനം അനുഭവിക്കാൻ പാടില്ല. ഞാൻ പ്രസിഡൻറാവുകയാണെങ്കിൽ ട്രംപിെൻറ മുസ്ലം നിരോധന നിയമം എടുത്തുകളയുകയും പുതിയ ബിൽ ഒന്നാം ദിവസംതന്നെ നിയമമാക്കുകയും ചെയ്യും’- ബൈഡൻ പിന്നീട് ട്വീറ്റ് െചയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.