ബംഗളൂരു: ബംഗളൂരു നഗരത്തിൽ കോവിഡ് ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ മറ്റൊരു മലയാളിയുടെ ജീവൻകൂടി പൊലിഞ്ഞു. ബംഗളൂരു വിജയനഗർ പട്ടകെയർ പാളയ ശോഭ ഹോസ്പിറ്റലിന് സമീപം സംപിഗെ ലേഒൗട്ടിൽ താമസിക്കുന്ന തൃശൂർ നെല്ലിക്കുന്ന് ചുങ്കത്ത് വീട്ടിൽ ഡേവിസിെൻറ ഭാര്യ ഡെയ്സി (72) ആണ് മരിച്ചത്.
50 വർഷമായി ഇൗ കുടുംബം ബംഗളൂരുവിലാണ് കഴിയുന്നത്. മാഗഡി േറാഡിൽ എൻജിനീയറിങ് വർക്ഷോപ്പ് നടത്തിവരികയായിരുന്നു ഡേവിസ്. നേരത്തെ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ ഡെയ്സിക്ക് കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരുന്നെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. തുടർന്ന് ബംഗളൂരു നഗരത്തിലെ വിവിധ ആശുപത്രികളിൽ അഡ്മിഷന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തീവ്രപരിചരണ വിഭാഗത്തിൽ കോവിഡ് ബെഡ് ഒഴിവില്ലെന്നായിരുന്നു മറുപടി.
ഇതോടെ വീട്ടിൽ ഒാക്സിജൻ സൗകര്യം ലഭ്യമാക്കി താൽക്കാലിക പരിചരണമൊരുക്കി. വെള്ളിയാഴ്ച വൈകീട്ട് നാേലാടെ നഴ്സ് അടക്കമുള്ള സജ്ജീകരണങ്ങളോടെ ആംബുലൻസിൽ രോഗിയെ തൃശൂരിലേക്ക് കൊണ്ടുപോയി. യാത്രക്കിടെ രോഗം മൂർച്ഛിച്ചതോടെ വിവിധ ആശുപത്രികളിൽ പ്രവേശനത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കോയമ്പത്തൂരിലെ ഒരു ആശുപത്രിയിൽനിന്ന് നൽകിയ ഇൻജക്ഷെൻറ ബലത്തിൽ ശനിയാഴ്ച പുലർെച്ച ഒന്നരയോടെ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നോടെ ഡെയ്സി മരണത്തിന് കീഴടങ്ങി. സംസ്കാരം കോവിഡ് മാനദണ്ഡ പ്രകാരം തൃശൂരിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.