കോട്ടയം: സർക്കാറിനെ വെല്ലുവിളിച്ച് സ്വകാര്യ മില്ല് ഉടമകൾ നെല്ല് സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുമ്പോൾ, ജില്ലക്ക് ആശ്വാസമായി വെച്ചൂരിലെ ഓയില്‍ പാം മില്ല്. കൊയ്ത്തുകഴിഞ്ഞ ജില്ലയിലെ ഒമ്പതോളം പാടശേഖരങ്ങളിലെ നെല്ല് ഓയിൽപാം മില്ലും സമരത്തിൽ പങ്കെടുക്കാത്ത സെന്റ് മേരീസ് റൈസ് മില്ലും ചേർന്ന് സംഭരിക്കാൻ ധാരണയായി. ഇതോടെ ജില്ലയിൽ നെല്ല് കെട്ടിക്കിടക്കുന്ന അവസ്ഥക്ക് പരിഹാരമായതായി സപ്ലൈകോ വ്യക്തമാക്കുന്നു. എന്നാൽ, ഒത്തുതീർപ്പ് നീണ്ടാൽ കാര്യങ്ങൾ തകിടം മറിയുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ വ്യാപകമായി കൊയ്ത്ത് ആരംഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ ജില്ലയിൽ കൂടുതൽ പാടങ്ങളിൽ കൊയ്ത്ത് ആരംഭിക്കും. ഈ ഘട്ടത്തിൽ കൂടുതൽ മില്ലുകൾ നെല്ല് സംഭരിക്കാൻ തയാറായില്ലെങ്കിൽ പ്രതിസന്ധി കനക്കും.
നിലവിൽ കുട്ടനാട്ടിലടക്കം ക്വിന്റൽ കണക്കിന് നെല്ലാണ് പാടശേഖരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത്. മില്ല് ഉടമകളുമായുള്ള പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമാനസ്ഥിതിയാകും കോട്ടയത്തും. മഴ ശക്തിപ്പെടുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് നെല്ല് എടുക്കാൻ തയാറാകാതെ മില്ല് ഉടമകൾ നടത്തുന്ന സമരം.
സംസ്ഥാനത്തെ അമ്പതോളം മില്ല് ഉടമകളാണ് നെല്ല് സംഭരണത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. മന്ത്രിമാരുടെ നേതൃത്വത്തിലടക്കം ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ഇനി ഇവരുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന. ഇതിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് സപ്ലൈകോയുടെ പ്രതീക്ഷ. നെല്ലുസംഭരണ വിഷയത്തിൽ, കഴിഞ്ഞ മൂന്നുവർഷമായി നടത്തിയ ചർച്ചയിൽ പരിഗണിക്കാമെന്ന് പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാതെ സംഭരണത്തിന് തയാറാകില്ലെന്നാണ് മില്ല് ഉടമകളുടെ സംഘടനയായ കേരള റൈസ് മില്ലേഴ്സ് അസോസിയേഷന്റെ നിലപാട്. സംഭരിച്ച നെല്ല് അരിയാക്കി തിരിച്ചുകൊടുക്കേണ്ട അനുപാതം 100 കിലോ നെല്ലിന് 68 കിലോ അരിയെന്നതിന് പകരം 64.5 കിലോ ആക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കഴിഞ്ഞവർഷങ്ങളിലെ ചർച്ചകളിൽ സർക്കാർ ഇത് സമ്മതിച്ചതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ഹൈകോടതിയിൽ കേസുള്ളതിനാൽ കരാറിൽ ഇത് ഉൾപ്പെടുത്താനാകില്ലെന്നാണ് സപ്ലൈകോയുടെ നിലപാട്.ഇതിനൊപ്പം 2018ൽ പ്രളയത്തിൽ നശിച്ചുപോയ നെല്ലിന്റെ കൈകാര്യ ചെലവായ 15 കോടി മില്ലുകാർക്ക് നൽകുകയെന്നടക്കം മറ്റ് ആവശ്യങ്ങളും ഇവർ മുന്നോട്ടുവെക്കുന്നു.
പാടങ്ങളിൽനിന്ന് മില്ല് ഉടമകൾ ശേഖരിക്കുന്ന നെല്ല് ഇവർ സ്വന്തം മില്ലുകളിലെത്തിച്ച കുത്തി അരിയാക്കി സർക്കാറിന് മടക്കി നൽകുകയാണ് ചെയ്യുന്നത്. മില്ല് ഉടമകൾക്ക് നെല്ല് കുത്തി അരിയാക്കാനുള്ള ചെലവ് സർക്കാർ നൽകും. ഈ അരി റേഷൻ കടകളിലൂടെ പിന്നീട് വിതരണം ചെയ്യുകയാണ് പതിവ്. ഇത്തവണ 6000 ഹെക്ടറിലാണ് ജില്ലയിലെ പാടശേഖരങ്ങൾ വിരിപ്പ് കൃഷി. കഴിഞ്ഞ സീസണിൽ 4653.13 ഹെക്ടറിലായിരുന്നു ഒന്നാംവിള നെൽകൃഷിയെങ്കിൽ ഇത്തവണ 1347 ഹെക്ടറിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. നെല്ല് സംഭരണത്തിനായി 7000ത്തോളം കർഷകരാണ് സംഭരണത്തിനായി
കോട്ടയം: നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സംഭരണ സീസണ് ആരംഭിച്ചിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും വ്യക്തമായ തീരുമാനം എടുക്കാതെ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലും പാടത്തും കൂട്ടിയിട്ട നെല്ല് മുളച്ചു തുടങ്ങിയിരിക്കുകയാണ്. കാലം തെറ്റിവന്ന മഴ കൃഷിക്കാരുടെ മനസ്സില്‍ വലിയ ആശങ്ക ഉളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ കിലോക്ക് 15 രൂപയില്‍ കൂടുതല്‍ അരിവിലയില്‍ വർധന ഉണ്ടായിക്കഴിഞ്ഞു. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് അരി വാങ്ങാന്‍ ചര്‍ച്ച നടത്തുന്നതോടൊപ്പം കേരളത്തില്‍ ലഭ്യമായ നെല്ല് സംഭരിക്കാന്‍ മുന്നൊരുക്കം നടത്താത്ത സര്‍ക്കാര്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.