പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ), ദേശീയ പൗരത്വപ്പട്ടികക്കും (എൻ.ആർ.സി) എതിരെ രാജ്യവ്യാപകമായി രൂപപ്പെട്ട ജനകീയപ്രക്ഷോഭങ്ങളെ തണുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാം ലീല മൈതാനിയിലെ പ്രസംഗം ഉപകരിച്ചില്ല എന്നാണ് സംഭവങ്ങൾ നൽകുന്ന സൂചന. എൻ.ആർ.സിയുമായി ബന്ധപ്പെട്ട ആഭ്യന്തരമന്തി അമിത് ഷായുടെ പ്രസ്താവനകൾക്ക് നേർവിപരീതമായി പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ രാജ്യം മുഖവിലക്കെടുത്തിട്ടില്ല എന്നാണ് ഇപ്പോഴും തുടരുന്ന പ്രക്ഷോഭങ്ങൾ മനസ്സിലാക്കിത്തരുന്നത്. ഇതിനിടെ, എൻ.ആർ.സിയുടെ മുന്നോടിയെന്ന് കരുതപ്പെടുന്ന എൻ.പി.ആർ (ദേശീയ ജനസംഖ്യാ രജിസ്റ്റർ) രാജ്യവ്യാപകമായി നടപ്പാക്കുമെന്ന ധിറുതിപിടിച്ച പ്രഖ്യാപനവും ഭരണകൂടം നടത്തിക്കഴിഞ്ഞു. ചുവരെഴുത്തുകൾ വളരെ വ്യക്തമാണ്. പൗരത്വ പ്രശ്നത്തിൽ ഭരണകൂടത്തിെൻറ മുൻ തീരുമാനങ്ങളിൽനിന്ന് പിറകോട്ട് പോയതായി ഒരു സൂചനയും ഇതുവരെ ലഭ്യമല്ല. മോദിയുടെ പ്രസംഗം പ്രക്ഷോഭങ്ങളെ തണുപ്പിക്കാനുള്ള ശ്രമം മാത്രമായാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓരോ നിയമവും പാർട്ടിയുടെ പ്രകടനപത്രികയിൽ നേരേത്ത എഴുതിവെച്ചതും സംഘ്പരിവാറിെൻറ ഹിന്ദുത്വ അജണ്ടയുടെ ഭാഗവുമാണ്. നിരവധി വർഷത്തെ ആസൂത്രണത്തിലൂടെയും തയാറെടുപ്പിലൂടെയും നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആ അജണ്ടയിൽനിന്ന് എളുപ്പത്തിലൊന്നും സംഘ്പരിവാർ പിൻവാങ്ങുമെന്ന് വിശ്വസിക്കാൻ ന്യായമില്ല. പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമാണ് ജനങ്ങളുടെ മുന്നിലുള്ള ഒരേയൊരു വഴി.
നിനച്ചിരിക്കാതെ പൊട്ടിപ്പുറപ്പെട്ട ഈ ജനകീയ പ്രക്ഷോഭങ്ങൾ ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഒരു വഴിത്തിരിവാണെന്നു വേണം പറയാൻ. പൊലീസിനുനേരെ ഉയർത്തിയ ആയിശ െറന്നയുടെ ചൂണ്ടുവിരൽ വകഞ്ഞുമാറ്റിയത് രാജ്യത്തെ ആവരണം ചെയ്ത ഭീതിയുടെ കരിമ്പടക്കെട്ടിനെയാണ്. ആശയറ്റ ഒരു നിമിഷത്തിൽ ഒരു ഉൾവിളിപോലെ ഉയർന്ന ആ ചൂണ്ടുവിരൽ ഒരു പ്രതീകമായി മാറുന്നത് അങ്ങനെയാണ്. ചരിത്രം നിശ്ചലമായി നിൽക്കുന്നു എന്ന് തോന്നുന്ന ചില സന്ദർഭങ്ങളിൽ സംഭവിക്കുന്ന ഇത്തരം ആകസ്മികതകളിലൂടെയാണ് അധികാര ശക്തികൾക്കെതിരായ ചെറുത്തുനിൽപുകൾ രൂപപ്പെടുന്നത്. ബൂ അസീസിയുടെ ആത്മാഹുതി അറബ് വസന്തത്തിന് തിരികൊളുത്തിയതുപോലെ.
രാജ്യമെമ്പാടും പടർന്നുകയറിയ ജനകീയ പ്രക്ഷോഭങ്ങളിൽ അടിയിളകിയത് സംഘ്പരിവാർ വളരെ ശ്രദ്ധയോടെ നിർമിച്ചുകൊണ്ടിരുന്ന ഫാഷിസത്തിെൻറ സ്വപ്നസൗധത്തിേൻറതാണ്. ജനവിരുദ്ധമായ ഓരോ നിയമം കൊണ്ടുവരുേമ്പാഴും ജനങ്ങളിൽ പ്രകടമായ ഭീതിദ മൗനം, സംഘ്പരിവാറിന് ആവേശവും ആത്മവിശ്വാസവും പകരുന്നതായിരുന്നു. പ്രതിപക്ഷത്തെ നോക്കുകുത്തിയാക്കി, മൃഗീയ ഭൂരിപക്ഷത്തിെൻറ ബലത്തിൽ പാർലമെൻറിൽ ബില്ലുകൾ ഒന്നൊന്നായി ചുട്ടെടുക്കുേമ്പാൾ അവർ അനുഭവിച്ച ആനന്ദമൂർച്ഛ, ഭീതിയുടെയും മൗനത്തിെൻറയും തണുത്ത അടരുകളായി ജനതയിലേക്ക് അരിച്ചിറങ്ങി. മരണസമാനമായ ഈ നിസ്സംഗത നൽകിയ ആത്മവിശ്വാസത്തിെൻറ ബലത്തിലാണ് മോദി ഭരണകൂടം പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നതും രാജ്യത്തൊട്ടാകെ എൻ.ആർ.സി നടപ്പാക്കുമെന്ന് അമിത് ഷാ പാർലമെൻറിൽ പ്രഖ്യാപിച്ചതും. സംഘ്പരിവാറിന് സംഭവിച്ച ചരിത്രപരമായ അബദ്ധമായി ജനകീയ പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തിയ ഈ നിയമനടപടികൾ രേഖപ്പെടുത്തപ്പെട്ടേക്കും. നിലനിൽക്കാനുള്ള ഒരു ജനതയുടെ ജൈവികമായ അഭിവാഞ്ഛയുടെ മുന്നിൽ, ഭയത്തിെൻറ മഞ്ഞുപാളികൾ അലിഞ്ഞില്ലാതായി. പൗരത്വപ്രശ്നം വിശദീകരിക്കാൻ പുതിയ പദാവലിയും പുതിയ ശരീരഭാഷയും കണ്ടെത്താൻ പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചത്, പേടിപ്പിച്ച് ഇനിയും ജനങ്ങളെ വിധേയപ്പെടുത്താൻ സാധ്യമല്ല എന്ന തിരിച്ചറിവുതന്നെയാണ്.
ഇന്ത്യ സ്വയം വീണ്ടെടുക്കുന്നതിെൻറ അവിസ്മരണീയദൃശ്യങ്ങളാണ് ജനകീയ പ്രക്ഷോഭങ്ങളിൽ കണ്ടത്. ബി.ജെ.പിയുടെ നിരന്തര തെരഞ്ഞെടുപ്പു വിജയങ്ങളും ഭരണകൂടം അടിച്ചേൽപിക്കുന്ന നിയമങ്ങളുടെ നേരെയുള്ള ജനങ്ങളുടെ നിസ്സംഗതയും രാജ്യം ഫാഷിസത്തിന് വിധേയപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാൻ പോന്നതായിരുന്നു. ഈ ധാരണയുടെ പുറത്താണ് സംഘ്പരിവാർ അതിെൻറ പെട്ടിയിലെ ശീട്ടുകൾ ഒന്നൊന്നായി പുറത്തെടുത്തത്. പൊടുന്നനെ, ഒരു ഫീനിക്സ് പക്ഷി പോലെ രാജ്യം പുനർജനിച്ചു. പ്രക്ഷോഭങ്ങളിലൂടെ ഒരു ജനത സ്വയം ആവിഷ്കരിച്ചു. പ്രതിഷേധസമരങ്ങളുടെയും അതിൽ അണിനിരക്കുന്ന ആളുകളുടെയും വൈവിധ്യവും വൈപുല്യവും ഇന്ത്യയുടെതന്നെ വൈവിധ്യത്തിെൻറയും വലുപ്പത്തിെൻറയും പ്രതീകമായി. ദേശീയപതാകയുടെ കീഴിൽ, പൗരത്വം എന്ന ഭരണഘടന തത്ത്വത്തിെൻറ ബാനറിൽ, പലതരം ഐഡൻറിറ്റികൾ ഒരുമിച്ചുചേർന്നു. സ്വത്വരാഷ്ട്രീയത്തിെൻറ സൈദ്ധാന്തിക ഭാഷകൊണ്ട് നിർവചിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു, പലതരം ആളുകൾ അണിചേർന്ന് രാജ്യത്തിെൻറ വിവിധ കോണുകളിൽ രൂപപ്പെട്ട പ്രതിഷേധ സമരങ്ങൾ. ചെറുത്തുനിൽപ് ഒരാഘോഷമായി മാറുന്ന അപൂർവ കാഴ്ച.
എല്ലാവരും ശ്രദ്ധിച്ച മറ്റൊരു കാര്യമുണ്ട്. കാമ്പസുകളിൽനിന്ന് തെരുവുകളിലേക്ക് ആളിപ്പടർന്ന പ്രക്ഷോഭങ്ങളിലെ ചെറുപ്പക്കാരുടെ നിറഞ്ഞ സാന്നിധ്യമാണത്. കൃത്യമായ രാഷ്ട്രീയബോധമുള്ള വിദ്യാർഥിനികളും വിദ്യാർഥികളുമാണ് ഭീതിയുടെ പുറംതോട് പൊട്ടിച്ച് ആദ്യമായി പുറത്തിറങ്ങിയത്. പരമ്പരാഗത മത, രാഷ്ട്രീയകക്ഷികളുടെ വൃദ്ധനേതൃത്വങ്ങൾ യുവാക്കളെ പഴിച്ച് സമയം കളയാതെ സന്ദർഭത്തിെൻറ ഗൗരവം മനസ്സിലാക്കി അവരോടൊപ്പം അണിനിരന്നു. കാമ്പസുകളിലെ രാഷ്ട്രീയ ചർച്ചകൾ പൊടുന്നനെ തെരുവുകളിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്നതിെൻറ സൂചനകളും പ്രക്ഷോഭങ്ങളിൽ കാണാനായി. മുല്ലപ്പൂ വിപ്ലവത്തെ അനുസ്മരിക്കുമാറ്, സോഷ്യൽ മീഡിയ സമരത്തിെൻറ ചാലകശക്തിയായി. ഫാഷിസത്തിെൻറ മുഖംമൂടികൾ അവിടെ പിച്ചിച്ചീന്തപ്പെടുകയും ഭരണകൂടത്തിെൻറ നുണകൾ ഒന്നൊന്നായി അനാവരണം ചെയ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിൽ രൂപപ്പെടുന്ന പുതിയ മുസ്ലിം രാഷ്ട്രീയത്തിന് കൈവന്ന ദൃശ്യതയാണ് പ്രക്ഷോഭങ്ങളുടെ മറ്റൊരു സവിശേഷത. സമരങ്ങളിലെ മുസ്ലിം കർതൃത്വത്തെക്കുറിച്ച് ഇടതുപക്ഷ, ലിബറൽ ആകുലതകൾ അണപൊട്ടിയൊഴുകിയത് ഡിസംബർ 17ന് കേരളത്തിൽ നടന്ന ജനകീയ ഹർത്താലിനോടനുബന്ധിച്ചാണ്. ഹർത്താലിെൻറ വിജയം വിമർശകരെ ഒട്ടൊക്കെ നിശ്ശബ്ദരാക്കിയെങ്കിലും പ്രക്ഷോഭങ്ങളിൽ ഉപയോഗിക്കപ്പെട്ട മുസ്ലിം ചിഹ്നങ്ങളും പ്രതീകങ്ങളും പിന്നെയും ചർച്ചചെയ്യപ്പെട്ടു. മറുവശത്ത്, പ്രതിഷേധിക്കുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാം എന്ന കുപ്രശസ്തമായ മോദി വചനത്തിനു പിറകെ, ഹിജാബും തൊപ്പിയുമണിഞ്ഞ് പ്രതിഷേധിക്കുന്ന ധാരാളം അമുസ്ലിംകൾ പ്രക്ഷോഭങ്ങളെ വർണാഭമാക്കി. മുസ്ലിംകൾ സ്വന്തം കർതൃത്വത്തിൽ പ്രക്ഷോഭം നടത്തിയാൽ അത് സംഘ്പരിവാറിനെ വളർത്തുമെന്ന, കാലങ്ങളായി കേട്ടുവരുന്ന ഇടത്, ലിബറൽ സിദ്ധാന്തം രാജ്യത്തെമ്പാടുമുള്ള തെരുവുകളിൽ ഉടഞ്ഞുചിതറുന്ന കാഴ്ചയും കണ്ടു. മുസ്ലിം യുവത തിരികൊളുത്തിയ പ്രതിഷേധങ്ങൾ കാണെക്കാണെ ജനകീയ പ്രക്ഷോഭങ്ങളായി രൂപം പ്രാപിക്കുകയായിരുന്നു. ‘ഇപ്പോഴല്ലെങ്കിൽ ഇനിയെപ്പോൾ’ എന്ന ചോദ്യമാണ് അന്തരീക്ഷത്തിൽ ഉയർന്നുകേട്ടത്. സ്വന്തം പൗരത്വം ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിൽപോലും ഒരു ജനതക്ക് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിലെ അർഥശൂന്യത പൊതുസമൂഹം തിരിച്ചറിയുകതന്നെ ചെയ്തു. അതേസമയം, എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ട് പ്രക്ഷോഭങ്ങൾ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിെൻറ അനിവാര്യതയെക്കുറിച്ച്, മുസ്ലിംകൾക്കിടയിൽ സജീവമായ ചർച്ചകൾ നടന്നു. സംഘടനകളുടെ മേൽവിലാസത്തിലും അല്ലാതെയും അവർ ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി. കേരളത്തിലെ ഇടതുപക്ഷം ഇപ്പോഴും കൊണ്ടുനടക്കുന്ന മുസ്ലിം വിരുദ്ധ മതേതരത്വത്തിനും പകരം, മുസ്ലിം ഐഡൻറിറ്റിെയക്കൂടി ഉൾക്കൊള്ളുന്ന ഒരു ഭാവാത്മക മതേതരത്വം സമരങ്ങളിലൂടെ രൂപപ്പെട്ടുവന്നു. ഇത് ഇനിയുള്ള കാലത്ത് ചെറുത്തുനിൽപിെൻറ പുതിയ രാഷ്ട്രീയ ഭാഷയായി വളർന്നുകൂടായ്കയില്ല.
പൗരത്വ പ്രശ്നം ഒരു മുസ്ലിം പ്രശ്നമാണോ, പൗരാവകാശ പ്രശ്നമാണോ എന്ന ചർച്ചയിൽ കാര്യമില്ല. രാജ്യത്തിലെ ഏതു വിഭാഗം പൗരന്മാരെയും പൗരത്വത്തിൽനിന്ന് പുറന്തള്ളാനുള്ള നീക്കം ഒരേസമയം ആ സമൂഹത്തെ പ്രത്യേകമായി ബാധിക്കുന്നതും രാജ്യത്തിെൻറ പൊതുവായ പ്രശ്നവുമാണ്. ഇന്ത്യയിലെ ഓരോ പൗരനോടും അവെൻറ/അവളുടെ പൗരത്വം വീണ്ടും തെളിയിക്കാൻ ആവശ്യപ്പെടുന്നതും, പൗരത്വം തെളിയിക്കപ്പെടുന്നതുവരെ അവരെ പൗരത്വത്തിന് പുറത്തു നിർത്തുന്നതും, തെളിയിക്കാൻ കഴിയാത്തവരെ അഭയാർഥികളാക്കി മാറ്റുന്നതുമായ ഏതു നിയമവും പൗരന്മാരുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും ചോദ്യംചെയ്യുന്നതാണ്. പൗരന്മാരെ മതത്തിെൻറ അടിസ്ഥാനത്തിൽ വിഭജിക്കുകയും ഒരു വിഭാഗത്തോട് വിവേചനം പുലർത്തുകയും ചെയ്യുന്ന ഏതു നിയമവും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. ഫാഷിസവും വംശീയ ദേശീയതയും അപകടപ്പെടുത്തുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിെൻറ നിലനിൽപിനെ മാത്രമല്ല, രാജ്യത്തിെൻറതന്നെ നിലനിൽപിനെയാണ്. വെറുപ്പും ഹിംസയുമാണ് ഫാഷിസത്തിെൻറ മൂലധനം. ഒരു ഇര ഇല്ലാതാവുേമ്പാൾ അത് പുതിയ ഇരയെ കണ്ടെത്തും. ഒരു അപരൻ നഷ്ടപ്പെടുേമ്പാൾ പുതിയ അപരനെ സൃഷ്ടിക്കും. സ്വയം നശിക്കുന്നതിനു മുമ്പ് രാജ്യത്തെ അത് നശിപ്പിച്ചുകളയും. ജനകീയ ചെറുത്തുനിൽപിലൂടെ മാത്രമേ ഈ ആപത്തിനെ പ്രതിരോധിക്കാൻ കഴിയൂ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.