ജലന്ധറിലെ ലവ്ലി പ്രഫഷനൽ യൂനിവേഴ്സിറ്റിയിൽ കഴിഞ്ഞദിവസം സമാപിച്ച 106ാമത് ഇന് ത്യൻ ശാസ്ത്ര കോൺഗ്രസ്, ലോക രാജ്യങ്ങൾക്കു മുമ്പിൽ നമ്മെ ഒരിക്കൽകൂടി അപഹാസ്യരാക്ക ി എന്നുപറഞ്ഞാൽ ഒട്ടും കൂടുതലാകില്ല. പതിവുേപാലെ, ഒരുപിടി വിവാദങ്ങൾക്ക് തിരികൊള ുത്തുകയും ചില അസംബന്ധ നാടകങ്ങൾക്ക് വേദിയാവുകയും ചെയ്തുവെന്നല്ലാതെ രാജ്യത്തിെ ൻറ ശാസ്ത്രമുന്നേറ്റത്തിന് വഴിവെക്കാവുന്ന എന്തെങ്കിലും അവിടെനിന്ന് ലഭിച്ചുവെന ്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാകും. അത്രമാത്രം ചീത്തേപ്പരുണ്ടാക്കി നമ്മുടെ സ്വന്തം ‘ശാസ്ത്ര ഗവേഷകർ’. കഴിഞ്ഞ ഏതാനും വർഷമായി, കൃത്യമായിപ്പറഞ്ഞാൽ മോദി അധികാരമേറ്റതിനുശേഷം നടന്ന ശാസ്ത്ര കോൺഗ്രസുകളുടെയെല്ലാം സ്ഥിതി ഇതുതന്നെയാണ്. മറ്റു മേഖലകളിലെന്നപോലെ ശാസ്ത്ര-സാേങ്കതിക രംഗത്തും തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള വേദിയായി ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് മാറിയിരിക്കുന്നു. ശാസ്ത്രത്തിെൻറയോ ചരിത്രത്തിെൻറയോ പിൻബലമില്ലാത്ത കാര്യങ്ങൾ ഹിന്ദു പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിക്കുന്ന മുൻവർഷങ്ങളിലെ ചെപ്പടിവിദ്യ ഇത്തവണയും അവിടെ അരങ്ങേറി. അതോടെ, നൊബേൽ സമ്മാന ജേതാക്കളടക്കം സമ്മേളനത്തിനെത്തിയ 60 രാജ്യങ്ങളിൽനിന്നുള്ള ഗവേഷകർ അപ്രസക്തരുമായി.
‘ഭാവി ഇന്ത്യ: ശാസ്ത്രവും സാേങ്കതിക വിദ്യയും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ‘പ്രബന്ധ’ങ്ങളിൽ ഏറ്റവും ശ്രേദ്ധയമായത് ആന്ധ്ര യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ജി. നാഗേശ്വർ റാവുവിെൻറതായിരുന്നു. മൂലകോശ ഗവേഷണത്തിലും കൃത്രിമ ബീജസങ്കലന വിദ്യയിലുമെല്ലാം സഹസ്രാബ്ദങ്ങൾക്കുമുേമ്പ ഇന്ത്യക്കാർക്ക് അറിവുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹം സമർഥിക്കുന്നത്. തെളിവ് നിരത്തുന്നത് മേൽപ്പറഞ്ഞ പുരാണങ്ങളിൽനിന്നാണ്. കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കളായിരുന്നുവത്രെ; സുദർശനചക്രവും മറ്റും തെളിയിക്കുന്നത് ‘പ്രാചീന’ ഇന്ത്യയിലെ മിസൈൽ സാേങ്കതിക വിദ്യയിലേക്കാണ്; പുഷ്പക വിമാനം മാത്രമല്ല, രാവണന് വേറെയും 24 വിമാനങ്ങളുണ്ടായിരുന്നു; അവക്കായി ശ്രീലങ്കയിൽ വിമാനത്താവളങ്ങളും പ്രവർത്തിച്ചിരുന്നു. ഡാർവിനു മുേന്ന പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ലോകത്തെ അറിയിച്ചതും ഇതേ ‘ശാസ്ത്ര ഗ്രന്ഥ’ങ്ങളാണെന്നും അദ്ദേഹത്തിന് വാദമുണ്ട്. വിഷ്ണുവിെൻറ ദശാവതാരങ്ങൾ പിന്നെന്താണെന്നാണ് അദ്ദേഹത്തിെൻറ ചോദ്യം. ആദ്യജീവി വെള്ളത്തിലുണ്ടായി എന്നാണേല്ലാ. നോക്കൂ, വിഷ്ണുവിെൻറ മത്സ്യാവതാരമാണ് ആ ‘ജീവി’. നാഗേശ്വർ റാവുവിനെ വെല്ലുന്ന കണ്ടെത്തലുമായാണ് തമിഴ്നാട്ടിൽനിന്നുള്ള ജഗത്തല കൃഷ്ണൻ എന്ന സ്വതന്ത്ര ഗവേഷകൻ സമ്മേളനത്തിനെത്തിയത്.
ഗുരുത്വാകർഷണ സിദ്ധാന്തത്തിൽ ന്യൂട്ടണും ആപേക്ഷികതാ സിദ്ധാന്തത്തിൽ െഎൻസ്റ്റൈനും തെറ്റുപറ്റിയെന്നും ശരിയായ വിജ്ഞാനത്തിന് ശാസ്ത്രസമൂഹം പുരാണങ്ങളിലേക്ക് മടങ്ങേണ്ടിയിരിക്കുന്നുവെന്നുമാണ് അദ്ദേഹം സമർഥിക്കുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിെൻറ ഭാഗമായി െഎൻസ്റ്റൈൻ പ്രവചിച്ച ‘ഗുരുത്വ തരംഗ’ങ്ങൾക്ക് ‘മോദി തരംഗം’ എന്നു പേര് മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു. വേറെയുമുണ്ട് ഇതുപോലുള്ള ‘പ്രബന്ധങ്ങൾ’. പഞ്ചാബ് സർവകലാശാലയിൽ കഴിഞ്ഞ 25 വർഷമായി ദിനോസറുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരാൾ ഒടുവിൽ എത്തിച്ചേർന്നതും പുരാണങ്ങളിലേക്കാണ്. ദിനോസറുകളെ ആദ്യമായി കണ്ടെത്തിയത് ബ്രഹ്മാവ് ആണെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. മുൻവർഷങ്ങളിലും ഇതുപോലുള്ള കവാത്തുകൾ അരങ്ങേറിയിരുന്നു. റൈറ്റ് സഹോദരന്മാർക്കു മുേമ്പ ഇന്ത്യക്കാർ വിമാനം പറത്തി, വൈക്കോലിൽനിന്ന് സ്വർണം, മുടിനാരിനെപോലും പിളർത്താൻ കഴിയുന്ന ശസ്ത്രക്രിയോപകരണങ്ങൾ, പതിനായിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യക്കാർ ഗ്രഹാന്തര യാത്ര നടത്തിയത്, ശംഖ് ഉൗതുന്നതുകൊണ്ടുള്ള ശാരീരിക ഗുണങ്ങൾ തുടങ്ങി എത്രയോ ‘പ്രബന്ധ’ങ്ങൾ അവിടെ അവതരിപ്പിക്കപ്പെട്ടു. എന്തിനേറെ, അതിനുവേണ്ടി മാത്രമായി ഒരു സെഷൻ തന്നെ 2015ലെ മുംബൈ കോൺഗ്രസിൽ അനുവദിച്ചു. ഇതുകൊണ്ടാണ്, നൊബേൽ ജേതാവ് വെങ്കിട്ടരാമൻ രാമകൃഷ്ണനെപ്പോലുള്ളവർ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിനെ ‘സർക്കസ്’ എന്നു വിശേഷിപ്പിച്ചത്.
ചിരിച്ചുതള്ളാവുന്ന കേവലമായ തമാശകളല്ല ഇതൊന്നും. മിത്തുകളെ ആദ്യം ചരിത്രമാക്കുകയും പിന്നീടതിനെ വിപുലമായ ശാസ്ത്ര-വിജ്ഞാനീയ പദ്ധതിയായി പരിവർത്തിപ്പിക്കുകയും ചെയ്യാനുള്ള ശ്രമമായിട്ടാണ് ഇതിനെ വിലയിരുത്തേണ്ടത്. അങ്ങനെ രൂപപ്പെടുന്ന ‘അറിവു’കൾക്ക് ആത്യന്തികമായി ഫാഷിസത്തിെൻറ നിറവും മണവുമായിരിക്കും. ഇപ്പോൾതന്നെ അത്തരം ‘അറിവുകൾ’ പ്രയോഗിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. രാമായണത്തിൽ പ്രതിപാദിക്കുന്ന ‘മൃതസഞ്ജീവനി’ കണ്ടെത്തി അതിൽനിന്ന് ‘ചിരഞ്ജീവി’ മരുന്ന് നിർമിക്കാൻ കഴിഞ്ഞവർഷം ഉത്തരാഖണ്ഡ് സർക്കാർ 25 കോടി വകയിരുത്തിക്കഴിഞ്ഞു. ഗോമൂത്ര ഗവേഷണത്തിന് സർവകലാശാലകൾതന്നെ ഒരുങ്ങി. ഏതാനും വർഷംമുമ്പ് നാമെല്ലാം വലിയ തമാശയായി ആസ്വദിച്ച വാദങ്ങൾക്ക് പിന്നെന്ത് സംഭവിച്ചുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അതുകൊണ്ടുതന്നെ, മേൽസൂചിപ്പിച്ച ‘ശാസ്ത്രപ്രബന്ധ’ങ്ങളും ഇതേ മാതൃകയിൽ നമ്മുടെ ഭരണകൂടം സ്വീകരിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
മറ്റൊരർഥത്തിൽ, ചരിത്രത്തെയെന്നപോലെ ശാസ്ത്രത്തെയും കാവിവത്കരിക്കാനുള്ള ശ്രമമാണ് മോദി സർക്കാറിനു കീഴിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇൗ മോദി ‘തരംഗ’ത്തെ തടഞ്ഞേതീരൂ. ദുഃഖകരമായ മറ്റൊരു വസ്തുത, ഇൗ ‘പ്രബന്ധ’ങ്ങളിലൂടെ നമ്മുടെ യഥാർഥ ശാസ്ത്രപാരമ്പര്യം തമസ്കരിക്കപ്പെടുന്നുവെന്നതാണ്. ചൊവ്വ ഗ്രഹത്തിെൻറ വ്യാസം ആദ്യമായി നിർണയിച്ചത് ഭാരതീയ ജ്യോതിശാസ്ത്രജ്ഞരായിരുന്നു. ‘സൂര്യസിദ്ധാന്തിക’ പോലുള്ള ഒേട്ടറെ ഗ്രന്ഥങ്ങൾ അഞ്ചാം നൂറ്റാണ്ടിൽതന്നെ ലോകത്തിന് സമ്മാനിച്ച ചരിത്രമാണ് നമ്മുെടത്. വരാഹമിഹിരൻ, ആര്യഭടൻ, നീലകണ്ഠ േസാമയാജി തുടങ്ങിയവരിലൂടെ നാം ആർജിച്ച വിജ്ഞാനങ്ങളും എടുത്തുപറയണം. ഇൗ അറിവുകളെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ ശാസ്ത്ര കോൺഗ്രസിലൂടെ നടന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്രാവബോധം വളർത്തുക എന്നത് ഭരണഘടനാപരമായിത്തന്നെ നയമായി സ്വീകരിച്ച ഒരു രാജ്യത്താണ് ഇതൊക്കെ നടക്കുന്നതെന്നതാണ് ഏറ്റവും ദൗർഭാഗ്യകരമായ കാര്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.