സമവായത്തിെൻറയും സഹിഷ്ണുതയുടെയും മുഖമാണ് തേൻറതെന്ന പ്ര തീതിക്കൊപ്പം, ഒരു പുതിയ മതേതര പ്രതിച്ഛായയും സൃഷ്ടിക്കാനുള്ള ശ്രമ ങ്ങളാണ് ഭരണത്തിലേറിയതിെൻറ ആദ്യദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ കാണാനായത്. ലോക്സഭ സമ്മേളനം ആരംഭിക്കുന്നതി നു മുമ്പ്, സാധാരണയിൽനിന്ന് വ്യത്യസ്തമായി, കേന്ദ്രമന്ത്രിമാർ പ്രതി പക്ഷനേതാക്കളെ വസതികളിൽ പോയി കണ്ട് സഹായം അഭ്യർഥിച്ചതും പാർട് ടി അധ്യക്ഷൻമാരുടെ പ്രത്യേകയോഗം വിളിച്ചുചേർത്തതും ലോക്സഭാംഗങ ്ങൾക്ക് അത്താഴവിരുന്നു നൽകിയതുമൊക്കെ ഇതിെൻറ ഉദാഹരണങ്ങളാ യിരുന്നു. അത്താഴവിരുന്നിൽ ഏതാണ്ട്, മൂന്നു മണിക്കൂറോളമാണ് പ്രധാനമന്ത്രി സൗഹൃദപൂർവം ചെലവഴിച്ചത്.
അംഗങ്ങളുടെ എണ്ണം കുറഞ്ഞുപോയതുകൊണ്ട് പ്രതിപക്ഷത്തിെൻറ പ്രാധാന്യം കുറയുന്നില്ലെന്നും പാർട്ടി എത്ര വലുതോ ചെറുതോ എന്നതല്ല, അവർ പറയുന്നതിെൻറ മൂല്യമാണ് പ്രധാനമെന്നുമാണ് 17ാം ലോക്സഭയുടെ ആദ്യസമ്മേളന ദിവസം പ്രധാനമന്ത്രി പറഞ്ഞത്. ക്രിയാത്മകവും കാര്യക്ഷമവുമായ പ്രതിപക്ഷമാണ് വേണ്ടതെന്നും അദ്ദേഹം തുടർന്നു. ഇത്തരത്തിൽ, സൗഹൃദത്തിെൻറയും സഹകരണത്തിെൻയും വിശാല ജനാധിപത്യബോധത്തിെൻറയും വക്താവാണ് താനെന്ന തോന്നൽ സൃഷ്ടിക്കുന്നതായിരുന്നു മോദിയുടെ ശരീരഭാഷയും വാക്ഭാഷയും. എന്നാൽ, ഇൗ പറഞ്ഞതിനെല്ലാം കടകവിരുദ്ധമായ പ്രവർത്തനങ്ങളാണ് ലോക്സഭ സമ്മേളനത്തിെൻറ ആദ്യദിവസങ്ങളിൽ അരങ്ങേറിയത്.
വളരെ പവിത്രമായ ഒരു ചടങ്ങായാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ പരിഗണിക്കപ്പെടുന്നത്. സത്യപ്രതിജ്ഞ നടക്കുേമ്പാൾ, ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗങ്ങൾ അഭിനന്ദിക്കുകയും ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുക പതിവും കീഴ്വഴക്കവുമാണ്. അതാണ് നമ്മുടെ ജനാധിപത്യ പാരമ്പര്യവും. എന്നാൽ, ഇന്ത്യൻ പാർലമെൻറിെൻറ ചരിത്രത്തിലാദ്യമായി, ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങുപോലും വർഗീയവത്കരിക്കപ്പെടുകയായിരുന്നു. മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും തീവ്രഹിന്ദുത്വവാദിയും ഭോപാലിൽനിന്നുള്ള ബി.ജെ.പി അംഗവുമായ പ്രജ്ഞ സിങ് ഠാകുറിെൻറ സത്യപ്രതിജ്ഞയോടെയാണ് അങ്ങേയറ്റം അനഭിലഷണീയമായ ഇൗ പ്രവണതക്ക് തുടക്കമായത്. സന്യാസവേഷമണിഞ്ഞ അവർ, തെൻറ പേരിനൊപ്പം ഗുരുവിെൻറ പേരുംകൂടി ചേർത്താണ് സത്യവാചകം ചൊല്ലിത്തുടങ്ങിയത്.
അത് തുടങ്ങിയപ്പോൾ തന്നെ പന്തികേട് തോന്നിയിരുന്നു. പ്രതിജ്ഞ ചൊല്ലിത്തീർന്നപ്പോഴാവെട്ട, ‘ഭാരത്മാതാ കീ ജയ്’, ‘ജയ് ശ്രീറാം’ മുദ്രാവാക്യങ്ങളും മുഴക്കി. ഇതോടെയാണ് ഞാൻ ക്രമപ്രശ്നം ഉന്നയിച്ചത്. ഒരു അംഗത്തിെൻറ സത്യപ്രതിജ്ഞ രീതി എങ്ങനെയായിരിക്കണമെന്നും അതിെൻറ ഉള്ളടക്കം എന്തായിരിക്കണമെന്നും ഭരണഘടനയുെട മൂന്നാം ഷെഡ്യൂളിൽ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. അതിൽ നിന്ന് വ്യതിചലിച്ചുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഞാൻ പറഞ്ഞത് ട്രഷറിെബഞ്ച് അംഗീകരിച്ചില്ലെന്നു മാത്രമല്ല, സഭയിൽ വലിയ ഒച്ചപ്പാടും ബഹളവും ഉണ്ടാവുകയും അന്തരീക്ഷം സംഘർഷഭരിതമാവുകയും ചെയ്തു. പ്രജ്ഞ സിങ് പിൻവലിക്കാൻ തയാറായില്ലെന്നു മാത്രമല്ല, അത് രണ്ടു തവണ ആവർത്തിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച റിേട്ടണിങ് ഒാഫിസർ നൽകുന്ന സർട്ടിഫിക്കറ്റിൽ പറയുന്ന പേരു മാത്രമേ, സത്യപ്രതിജ്ഞ സമയത്ത് പ്രതിപാദിക്കാൻ പാടുള്ളൂ. ഭരണഘടന വ്യവസ്ഥയും സഭാ നടപടിച്ചട്ടവും ഇതാെണന്നിരിക്കെ, അതിൽനിന്ന് വ്യതിചലിച്ചുള്ള സത്യപ്രതിജ്ഞ ഭരണഘടനാലംഘനവുമാണ്. മുമ്പും ഇത് പലപ്രാവശ്യം വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. സർട്ടിഫിക്കറ്റിലുള്ള പേര് മാത്രമേ, സഭാരേഖകളിലുണ്ടാവൂ എന്ന് േപ്രാ ടെം സ്പീക്കർ റൂളിങ് നൽകിക്കഴിഞ്ഞശേഷവും വാശിയോടെയും വിദ്വേഷത്തോടെയും മതചിഹ്നങ്ങൾ ഉപയോഗിച്ചും മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയും സഭാന്തരീക്ഷം കലുഷിതമാക്കുകയായിരുന്നു. ഇതേത്തുടർന്ന് സ്വഭാവികമായും പ്രതിപക്ഷ െബഞ്ചുകളിൽനിന്നും പ്രതികരണങ്ങൾ ഉയർന്നു.
ബംഗാളിൽനിന്നുള്ള അംഗങ്ങളും തെലങ്കാനയിൽനിന്ന് ഉവൈസിയും സമാന പ്രതികരണങ്ങൾ നടത്തി. സൗഹൃദത്തോടെയും പരസ്പര വിശ്വാസത്തോടെയും ഒന്നിച്ചുപോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞതിെൻറ അടുത്ത ദിവസമായിരുന്നു ഇൗ സംഭവങ്ങൾ. അംഗങ്ങളുടെ പെെട്ടന്നുള്ള ആവേശപ്രതികരണമായിരുന്നു ഇതെങ്കിൽ പ്രധാനമന്ത്രിക്ക് പിറ്റേന്ന് അത് നിയന്ത്രിക്കാവുന്നതേയുള്ളൂ. എന്നാൽ, അത് സംഭവിച്ചില്ല എന്നതിൽനിന്നുതന്നെ, നേതൃത്വത്തിെൻറ സമ്മതത്തോടെയും അറിവോടെയുമാണ് ഇതൊക്കെ നടന്നതെന്ന് വ്യക്തം. കഴിഞ്ഞ തവണ പ്രധാനമന്ത്രിയുടെയും കാബിനറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞ കഴിഞ്ഞശേഷം എൻ.ഡി.എ ചെയർമാൻ അദ്വാനിയുടെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെയും സത്യപ്രതിജ്ഞയാണ് നടന്നത്.
എന്നാൽ, ഇത്തവണ അദ്വാനി അംഗമല്ലാത്തതിനാൽ സോണിയ ഗാന്ധിയെ യു.പിയിൽനിന്നുള്ള അംഗങ്ങളുടെ കൂടെയാണ് പ്രതിജ്ഞക്ക് വിളിച്ചത്. കാര്യക്ഷമവും ക്രിയാത്മകവുമായ പ്രതിപക്ഷ സഹകരണമാണ് ആഗ്രഹിച്ചിരുന്നതെങ്കിൽ സോണിയ ഗാന്ധിയോട് കഴിഞ്ഞ തവണ കാട്ടിയ ജനാധിപത്യമര്യാദ കാട്ടാമായിരുന്നു. പ്രത്യക്ഷത്തിൽ നിസ്സാരമെന്ന് തോന്നാമെങ്കിലും സത്യപത്രിജ്ഞ ചെയ്ത അംഗങ്ങൾ ഒപ്പിടാൻ ഇരിക്കുന്ന കസേരയിൽ വരുത്തിയ മാറ്റംപോലും പ്രതിപക്ഷത്തെ ‘അദൃശ്യ’മാക്കാനായിരുന്നില്ലേ എന്ന് സംശയിക്കണം. സർക്കാറിെൻറ മുൻഗണനകളെക്കുറിച്ച് സംശയങ്ങൾ ഉയർത്തുന്നതാണ് തുടർന്നുള്ള നടപടികളും. പ്രതിപക്ഷ സൗഹൃദം കൂടി നേടി, സഭാ നടപടികൾ സുഗമമായി കൊണ്ടുപോകാനോ സമവായത്തിെൻറ രാഷ്ട്രീയം വളർത്താനോ ഉദ്ദേശ്യമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇൗ സമ്മേളനത്തിലെ ആദ്യ നിയമ നിർമാണത്തിന് തെരഞ്ഞെടുത്ത വിഷയവും.
പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പുള്ള മുത്തലാഖ് ബിൽ സർക്കാർ അവതരിപ്പിച്ചതിനെതിരെ പ്രതിപക്ഷത്തിന് കടുത്ത നിലപാടെടുക്കേണ്ടി വന്നു. ഇന്ത്യൻ പാർലമെൻറിെൻറ ചരിത്രത്തിലാദ്യമായിട്ടാവാം ലോക്സഭയുടെ കാര്യപരിപാടികൾ തുടങ്ങുന്ന ദിവസംതന്നെ ഗവൺമെൻറ് അവതരിപ്പിച്ച ബില്ലിനെ എതിർത്ത് പ്രതിപക്ഷത്തിന് വോട്ടുചെയ്യേണ്ട അവസ്ഥയുണ്ടായത്. സാേങ്കതികത്വം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതൃപദവി കോൺഗ്രസിന് നിഷേധിക്കുന്നതും െഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് നൽകാതിരിക്കുന്നതും സൗഹൃദത്തിെൻറയല്ല, നിഷേധത്തിെൻറ രാഷ്ട്രീയമാണ്. പ്രധാനമന്ത്രിയുടെ സൗഹൃദ, സമവായ വാക്കുകളിൽ ഒട്ടുംതന്നെ ആത്മാർഥതയില്ലെന്നും അത് ആദ്യ ദിനങ്ങളിലെ പ്രതിച്ഛായ നിർമിതിക്കുവേണ്ടിയുള്ള വാചകമടി മാത്രമായിരുന്നുവെന്നുമാണ് വ്യക്തമാവുന്നത്. ഇങ്ങനെയാണ് ഇനിയും മുന്നോട്ടുപോകുന്നതെങ്കിൽ ഒട്ടും ആശാവഹമല്ല, കാര്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.