ഹരിയാനയിൽ എ.എ.പി സ്ഥാനാർഥി ബി.ജെ.പിയിൽ

ചണ്ഡീഗഡ്: ഫരീദാബാദിലെ ആം ആദ്മി സ്ഥാനാർഥി പ്രവേഷ് മേത്ത ബി.ജെ.പിയിൽ ചേർന്നു. ഫരീദാബാദിൽ നിന്നുള്ള ബി.ജെ.പി എം.പിയായ കേന്ദ്രമന്ത്രി കൃഷൻ പാൽ ഗുർജറിന്‍റെയും മുതിർന്ന ബി.ജെ.പി നേതാവ് വിപുൽ ഗോയലിന്‍റെയും സാന്നിധ്യത്തിലാണ് പ്രവേഷ് മേത്ത ബി.ജെ.പിയിൽ ചേർന്നത്. വിപുൽ ഗോയലാണ് ഫരീദാബാദിലെ ബി.ജെ.പി സ്ഥാനാർഥി.

'ഓൾഡ് ഫരീദാബാദിലെ പുരാനി അനജ് മാണ്ഡിയിൽ, ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി കൃഷൻ പാൽ ഗുർജാർ, ആയിരക്കണക്കിന് അനുയായികൾ എന്നിവരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ ഫരീദാബാദ് അസംബ്ലിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി പ്രവേഷ് മേത്ത ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു. അദ്ദേഹത്തെ ഹൃദയപൂർവം സ്വാഗതം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്യുന്നു' -വിപുൽ ഗോയൽ എക്സിൽ കുറിച്ചു.

പ്രവേഷ് മേത്തയുടെ പാർട്ടി പ്രവേശനം ഫരീദാബാദിലെ ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫരീദാബാദിൽ നിന്ന് വിജയം സുനിശ്ചിതമാണെന്നും മൂന്നാം തവണയും ബി.ജെ.പി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും ഗോയൽ അവകാശപ്പെട്ടു.

ഒക്ടോബർ അഞ്ചിനാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്. 

Tags:    
News Summary - Setback to AAP as its Faridabad candidate joins BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.