പാനൂര്‍ സ്ഫോടനം: സി.പി.എം നേതാക്കള്‍ കൊല്ലപ്പെട്ട ഷെറിന്‍റെ വീട് സന്ദര്‍ശിച്ചു

പാനൂർ: മുളിയാത്തോട് ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ മുളിയാത്തോട്ടെ കാട്ടീന്റവിട ഷറിലിന്റെ സംസ്കാരത്തിൽ പങ്കെടുത്ത് സി.പി.എം നേതാക്കൾ. സി.പി.എം പാനൂർ ഏരിയ കമ്മിറ്റിയംഗം കെ.കെ. സുധീർകുമാർ, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഏരിയ കമ്മിറ്റിയംഗവുമായ എൻ. അനിൽകുമാർ, ചെറുവാഞ്ചേരി ലോക്കൽ കമ്മിറ്റിയംഗം എ. അശോകൻ എന്നിവരാണ് സ്ഥലത്തെത്തിയത്.

സംസ്കാരത്തിന് മുമ്പായാണ് കെ.പി. മോഹനൻ എം.എൽ.എയോടൊപ്പം കെ.കെ. സുധീർകുമാറെത്തിയത്. എ. അശോകൻ ബ്രാഞ്ച് സെക്രട്ടറി ഷെറിനിന്റെ കൂടെയാണ് സംസ്കാരത്തിന് മുമ്പ് മരിച്ച വീട്ടിലെത്തിയത്. എൻ. അനിൽകുമാർ സംസ്കാരത്തിന് മുമ്പ് നേരത്തെതന്നെയെത്തുകയും സംസ്കാരത്തിന് നേതൃത്വം നൽകുകയും ചെയ്തു. കൂടാതെ ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി നേതാക്കളുടെയും മുഴുസാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, ബോംബ് സ്ഫോടനവുമായി പാർട്ടിക്ക് പങ്കില്ലെന്നും ബന്ധുക്കളുമായുള്ള പരിചയത്തിന്റെ പേരിൽ പോയതാണെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

Tags:    
News Summary - Panur blast: CPM leaders visit slain Sher's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.