ടറൂബ: ലോകകപ്പിന്റെ ആദ്യ സെമിയിൽ അഫ്ഗാൻ ബാറ്റിങ്നിരയെ തകർത്തുവിട്ട് ദക്ഷിണാഫ്രിക്ക. 56 റൺസിന് പ്രോട്ടീസ് അഫ്ഗാനെ ഓൾ ഔട്ടാക്കി. മൂന്ന് വിക്കറ്റ് വീതം നേടിയ മാർക്കോ ജാൻസെനും തബ്രായിസ് ഷംസിയുമാണ് അഫ്ഗാൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചത്. റബാദയും ആൻറിച്ച് നോർട്ട്ജെയും രണ്ട് വിക്കറ്റ് വീതവും നേടി.
അഫ്ഗാൻ നിരയിൽ 10 റൺസെടുത്ത അസ്മത്തുള്ള ഒമറാസിയാണ് ടോപ് സ്കോറർ. 13 റൺസ് അഫ്ഗാന് എക്സ്ട്രാസായും ലഭിച്ചു. സ്കോർബോർഡിൽ നാല് റൺസ് എത്തുമ്പോഴേക്കും അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. പിന്നീട് ടീമിന്റെ കൂട്ടതകർച്ചയാണ് കണ്ടത്. 11.5 ഓവറിൽ 56 റൺസിന് അഫ്ഗാൻ ഓൾ ഔട്ടായി.
ഇന്ന് നടക്കുന്ന മത്സരത്തിൽ ആര് ജയിച്ചാലും ഐ.സി.സി ട്വന്റി20 ലോകകപ്പ് ഫൈനലിലെ പുതുമുഖങ്ങളാവും അവർ. രണ്ടുതവണ സെമിയിലെത്തിയ പ്രോട്ടീസിന് ഒരു പ്രാവശ്യം പോലും കലാശക്കളിക്ക് യോഗ്യത നേടാനായില്ല. ഏകദിന ലോകകപ്പിൽ അഞ്ച് വട്ടം സെമിയിലെത്തിയിട്ടും ഇത് തന്നെയായിരുന്നു അവസ്ഥ. അഫ്ഗാനാവാട്ടെ ഒരു ഐ.സി.സി ടൂർണമെന്റിന്റെ അവസാന നാലിലെത്തുന്നതുപോലും ആദ്യമായാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.