ക്രിക്കറ്റിലെ ചട്ടകൂടുകൾ തകർത്തുകൊണ്ട് ഐ.പി.എല്ലിലെ 18ാം സീസണിൽ കച്ചക്കെട്ടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരം എം.എസ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അഞ്ച് വർഷം മുമ്പ് വിരമിച്ച ധോണി ഐ.പി.എല്ലിൽ 43ാം വയസ്സിലാണ് ഐ.പി.എൽ കളിക്കാൻ ഇറങ്ങുന്നത്. ധോണി എന്ന് ഐ.പി.എൽ നിർത്തുമെന്നുള്ളത് ഇന്നും ഒരു ആകംഷ അവേശേഷിപ്പിക്കുന്ന ഒരു ചോദ്യമാണ്.
മുംബൈയ്‌ക്കെതിരായ സി.എസ്.കെയുടെ സീസണിലെ ആദ്യ മത്സരത്തിന് മുമ്പും ധോണിയോടെ ഈ ചോദ്യം ഉയർത്തപ്പെട്ടു, തനിക്ക് എത്ര കാലം വേണമെങ്കിലും കളിക്കാമെന്നാണ് ധോണി നൽകിയ മറുപടി. വീൽചെയറിൽ ആയാൽ പോലും സി.എസ്കെ തന്നെ വലിച്ചുകൊണ്ടുപോകുമെന്ന് ധോണി പറയുന്നു.
'സിഎസ്‌കെക്ക് വേണ്ടി എത്ര കാലം വേണമെങ്കിലും എനിക്ക് കളിക്കാൻ കഴിയും. അത് എന്‍റെ ഫ്രഞ്ചൈസിയാണ്, ഞാൻ വീൽചെയറിലാണെങ്കിലും അവർ എന്നെ വലിച്ചിഴച്ച് വേണമെങ്കിൽ കൊണ്ടുപോകും," മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് മുന്നോടിയായി ജിയോ ഹോട്ട്സ്റ്റാറിൽ നടന്ന ഒരു ചാറ്റിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സീസണിൽ അവസാന ഓവറുകളിൽ ഇറങ്ങി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാൻ ധോണിക്ക് സാധിച്ചിരുന്നു. ആദ്യ മത്സരത്തിൽ മുംബൈക്കെതിരെ വിജയിച്ചുകൊണ്ട് തുടങ്ങാനായിരിക്കും സി.എസ്.കെ ശ്രമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.