സിംബാബ്‍വെക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യക്ക് 153 റൺസ് വിജയലക്ഷ്യം

ഹരാരെ: സിംബാബ്‍വെക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യക്ക് 153 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. നായകൻ സിക്കന്ദർ റാസയാണ് ടീമിന്‍റെ ടോപ് സ്കോറർ. 28 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 46 റൺസെടുത്താണ് താരം പുരത്തായത്. ഇന്ത്യക്കായി ഖലീൽ അഹ്മദ് രണ്ടു വിക്കറ്റ് വീഴ്ത്തി.

നായകൻ ശുഭ്മൻ ഗിൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സിംബാബ്‍വെക്കായി ഓപ്പണർമാരായ വെസ്‍ലി മാഥവരെയും റ്റഡിവനാഷെ മരുമനിയും മികച്ച തുടക്കം നൽകി. ഇരുവരും 8.4 ഓവറിൽ 63 റൺസെടുത്താണ് പിരിഞ്ഞത്. അഭിഷേക് ശർമയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. 31 പന്തിൽ 32 റൺസെടുത്ത മരുമനിയെ താരം റിങ്കു സിങ്ങിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ മാഥവരെയെ ശിവം ദുബെയും പുറത്താക്കി. 24 പന്തിൽ 25 റൺസെടുത്ത താരത്തെ റിങ്കു ക്യാച്ചെടുത്താണ് പുറത്താക്കിയത്.

നായകൻ സിക്കന്ദർ റാസക്ക് മാത്രമാണ് പിന്നീട് പിടിച്ചുനിൽക്കാനായത്. ബ്രയാൻ ബെന്നറ്റ് (14 പന്തിൽ ഒമ്പത്), ജൊനാതൻ കാംബെൽ (മൂന്നു പന്തിൽ മൂന്ന്), ഡയൺ മയർസ് (13 പന്തിൽ 12), ക്ലിവ് മദന്ദെ (അഞ്ച് പന്തിൽ ഏഴ്) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. ഫറസ് അക്രം മൂന്നു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി തുഷാർ ദേഷ്പാണ്ഡെ, വാഷിങ്ടൺ സുന്ദർ, അഭിഷേക് ശർമ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ദേഷ്പാണ്ഡെ ട്വന്റി20യിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

ഐ.പി.എല്ലിൽ‌ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ്. മൂന്നിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്.

ടീം ഇന്ത്യ: യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), അഭിഷേക് ശർമ, ഋതുരാജ് ഗെയ്ക്‌‍വാദ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, തുഷാർ ദേഷ്പാണ്ഡെ, രവി ബിഷ്ണോയി, ഖലീൽ അഹമ്മദ്.

ടീം സിംബാബ്‍വെ: വെസ്‍ലി മാഥവരെ, റ്റഡിവനാഷെ മരുമനി, ബ്രയാൻ ബെന്നറ്റ്, ഡയൺ മയർസ്, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ജൊനാതൻ കാംബെൽ, ഫറസ് അക്രം, ക്ലിവ് മദന്ദെ (വിക്കറ്റ് കീപ്പര്‍), റിച്ചഡ് എൻഗരാവ, ബ്ലെസിങ് മുസരബനി, റ്റെൻഡായി ചറ്റാര.

Tags:    
News Summary - India vs Zimbabwe 4th T20: Sikandar Raza's Fighting Knock Steers Zimbabwe To 152/7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.