വമ്പന്മാർ ഒന്നടങ്കം തകർന്നു; രാജസ്ഥാനെ ഒറ്റക്കു താങ്ങി മഹിപാൽ, ബാംഗ്ലൂരിന് ജയിക്കാൻ 155

ഷാർജ: നെടുന്തൂണായിരുന്ന മുൻനിര താരങ്ങളെല്ലാം ബാംഗ്ലൂർ ബൗളിങ്ങ് മികവിന് മുന്നിൽ തകർന്നടിഞ്ഞപ്പോൾ പ്രതീക്ഷിച്ച സ്കോറിലേക്കെത്താതെ തളർന്ന് രാജസ്ഥാൻ റോയൽസ്. ഐ.പി.എൽ മിന്നും പോരാട്ടത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.


ഒരു ഘട്ടത്തിൽ വൻ പതനം മണത്തിരുന്ന ടീമിനെ ഒറ്റക്ക് താങ്ങി രാജസ്ഥാൻകാരൻ തന്നെയായ മഹിപാൽ ലോംറോറാണ് (39 പന്തിൽ 47) പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹൽ, ഇശുറു ഉദാന (രണ്ടു വിക്കറ്റ്), നവദീപ് സൈയ്നി( ഒരു വിക്കറ്റ്) എന്നിവരാണ് രാജസ്ഥാെൻറ നടുവൊടിച്ചത്.


മികച്ച കൂട്ടുകെട്ടിന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ജോസ് ബട്ട്ലറും ശ്രമിക്കുന്നതിനിടയിൽ മൂന്നാം ഒാവറിലാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കളി വരുതിയിലാക്കുന്നത്. ആദ്യം സ്റ്റീവ് സ്മിത്ത്(5), പിന്നാലെ ജോസ്ബട്ട്ലറും (22) സഞ്ജു വി സാംസണും (4). അതിനിടക്ക് റോബിൻ ഉത്തപ്പയെ(17) കൂട്ടു പിടിച്ചായിരുന്നു മഹിപാലിെൻറ (47) രക്ഷാപ്രവർത്തനം.

ആറാമനായി എത്തിയ റിയാൻ പ്രാഗും(16) മഹിപാലിന് പിന്തുണനൽകി. ഒടുവിൽ എത്തിയ രാഹുൽ തെവാത്തിയയും(12 പന്തിൽ 24) ജോഫ്ര ആർച്ചറും(10 പന്തിൽ 16) വീശിയടിച്ചതോടെയാണ് ടീം സ്കോർ 154ലേക്ക് എത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT