ബംഗളൂരു േപ്ലഓഫിൽ; ചെന്നൈയെ വീഴ്ത്തിയത് 27 റൺസിന്

ബംഗളൂരു: അവസാനപന്തു വരെ ആവേശം തുളുമ്പിത്തുടിച്ചുനിന്ന ഐ.പി.എല്ലിലെ അതിനിർണായക പോരാട്ടത്തിൽ ചെന്നൈയെ 27 റൺസിന് വീഴ്ത്തി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു േപ്ലഓഫിന്. സാധ്യതകൾ പലത് മാറിമറിഞ്ഞ ചിന്നസ്വാമി മൈതാനത്ത് ഇരുടീമും അവസാനം വരെ പ്രതീക്ഷ നിലനിർത്തിയതിനൊടുവിലായിരുന്നു ആതിഥേയർക്ക് ജയവും േപ്ലഓഫും. സ്കോർ ബംഗളുരു 218/5, ചെന്നൈ 191/7.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി‍യ ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റിനാണ് 218ലെത്തിയത്. ഓപണറും ക്യാപ്റ്റനുമായ ഫാഫ് ഡു പ്ലെസിസ് 39 പന്തിൽ 54 റൺസെടുത്ത് ടോപ് സ്കോററായി. വിരാട് കോഹ്‌ലി 29 പന്തിൽ 47ഉം രജത് പാട്ടിദാർ 23 പന്തിൽ 41ഉം റൺസടിച്ചപ്പോൾ 17 പന്തിൽ 38 റൺസുമായി കാമറൂൺ ഗ്രീൻ പുറത്താവാതെ നിന്നു.

ടോസ് നേടിയ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ് ബൗളിങ് തീരുമാനിച്ചു. പ്ലേ ഓഫിൽ കടക്കാൻ മികച്ച ജയം അനിവാര്യമായ ബംഗളൂരുവിനായി കോഹ്‌ലിയും ഡുപ്ലെസിസും ചേർന്ന് മികച്ച തുടക്കം നൽകി. മൂന്ന് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 31ൽ നിൽക്കെ മഴയെത്തി. അരമണിക്കൂറിന് ശേഷമാണ് കളി പുനരാരംഭിച്ചത്. പത്താം ഓവറിൽ സ്കോർ 78ൽ കോഹ്‌ലിയെ ഡാരിൽ മിച്ചലിന്റെ കൈകളിലെത്തിച്ചു മിച്ചൽ സാന്റ്നർ. 13 ഓവർ പൂർത്തിയാകവെ ഡുപ്ലെസിസിനെ സാന്റ്നർ റണ്ണൗട്ടാക്കി. രണ്ടിന് 113.

പാട്ടിദാർ-ഗ്രീൻ സഖ്യം തകർത്തടിച്ചതോടെ ബംഗളൂരു 200 റൺസ് കടക്കുമെന്ന് ഉറപ്പായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിരയിൽ ഗെയ്ക്‍വാദ് പൂജ്യത്തിന് മടങ്ങി. ഡാരിൽ മിച്ചൽ, ശിവം ദുബെ, സാന്റ്നർ എന്നിവരും രണ്ടക്കം കടന്നില്ല. അർധ സെഞ്ച്വറി കടന്ന് കുതിച്ച രചിൻ രവീന്ദ്ര അനാവശ്യ റണ്ണിനായി ഓടി വിക്കറ്റ് കളഞ്ഞു. രചിൻ രവീന്ദ്രയും അജിങ്ക്യ രഹാനെയും തുടക്കമിട്ടത് രവീന്ദ്ര ജഡേജയും എം.എസ് ധോണിയും ചേർന്ന് പൂർത്തിയാക്കുമെന്ന് തോന്നിച്ചെങ്കിലും യാഷ് ദയാൽ എറിഞ്ഞ അവസാന ഓവർ കളി മാറ്റുകയായിരുന്നു. 110 മീറ്റർ അകലേക്ക് സിക്സ് പായിച്ച് ധോണി സീസണിലെ റെക്കോഡ് കുറിച്ചത് മാത്രമായി മിച്ചം. 

Tags:    
News Summary - RCB vs CSK Live Score, IPL 2024: Royal Challengers Bengaluru qualify for playoffs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.