ജയിച്ചിട്ടും ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്ത്; ഗ്രൂപ് ജേതാക്കളായി ഇംഗ്ലണ്ട്

ഷാർജ: നിർണായക മത്സരത്തിൽ ജയം സ്വന്തമാക്കിയിട്ടും ദക്ഷിണാഫ്രിക്ക ട്വൻറി20 ലോകകപ്പിൽ സെമി കാണാതെ പുറത്ത്. പത്ത് റൺസിന് തോറ്റിട്ടും ഇംഗ്ലണ്ട് റൺശരാശരിയിൽ മുമ്പന്മാരായി ഗ്രൂപ് ഒന്ന് ജേതാക്കളായി സെമിയിലെത്തി.

ആദ്യം ബാറ്റുചെയ്ത് രണ്ടിന് 189 റൺസടിച്ച ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ എട്ടിന് 179ലൊതുക്കി. അവസാന ഓവറിൽ ഹാട്രിക് നേടിയ കാഗിസോ റബാദയും രണ്ടു വിക്കറ്റ് വീതമെടുത്ത തബ്റൈസ് ഷംസിയും ഡ്വൈൻ പ്രിട്ടോറിയസുമാണ് ഇംഗ്ലണ്ടിനെ മെരുക്കിയത്. മുഈൻ അലി (37), ഡേവിഡ് മലാൻ (33), ലിയാം ലിവ്ങ്സ്റ്റോൺ (28), ജോസ് ബട്ലർ (26), ജേസൺ റോയ് (20 റിട്ട. ഹർട്ട്), ക്യാപ്റ്റൻ ഓയിൻ മോർഗൻ (17) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ ചെറുത്തുനിന്നത്.

നേരത്തേ, അവസാന ഒമ്പത് ഓവറിൽ നൂറിലേറെ റൺസ് സ്കോർ ചെയ്തായിരുന്നു ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. 60 പന്തിൽ ആറു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം പുറത്താവാതെ 94 റൺസടിച്ച റാസി വാൻഡർ ഡ്യൂസനും 25 പന്തിൽ നാലു സിക്സും രണ്ടു ഫോറുമായി പുറത്താവാതെ 52 റൺസെടുത്ത എയ്ഡൻ മാർക്രവും ചേർന്നാണ് ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ക്വിൻറൺ ഡികോക് 34 റൺസെടുത്തു. 

Tags:    
News Summary - T20 World Cup 2021: England captain Eoin Morgan wins toss, opts to bowl vs South Africa in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.