ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലും റൺസ് വിട്ടുനൽകുന്നതിൽ പിശുക്ക് കാണിക്കാതിരുന്ന ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിനെതിരെ രോഷപ്രകടനവുമായി നെറ്റിസൺസ്. 'എതിർ ടീമിന്റെ പന്ത്രണ്ടാമൻ' എന്നാണ് പലരും താരത്തെ വിശേഷിപ്പിക്കുന്നത്. മൂന്നാം മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 12.20 ഇകണോമിയിൽ വഴങ്ങിയത് 49 റൺസാണ്. വിക്കറ്റൊന്നും കിട്ടിയതുമില്ല. പരിക്ക് ഭേദമായി തിരിച്ചെത്തിയ താരത്തിന് ഇതുവരെ ഫോമിലേക്കുയരാനായിട്ടില്ല. രണ്ടാം മത്സരത്തിൽ നാലോവറിൽ 45 റൺസ് വഴങ്ങിയ പേസർക്ക് അന്നും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ടീമിൽനിന്ന് ഉടൻ പുറത്താക്കണമെന്ന മുറവിളി ഉയർന്നിട്ടുണ്ട്.
ഇന്ത്യൻ ബൗളർമാരുടെ മോശം പ്രകടനത്തെ തുടർന്ന് ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20യിൽ മൂന്നിന് 227 എന്ന മികച്ച സ്കോർ പടുത്തുയർത്തുകയും ഇന്ത്യയെ 49 റൺസിന് കീഴടക്കുകയും ചെയ്തിരുന്നു. 48 പന്തിൽ സെഞ്ച്വറി അടിച്ചെടുത്ത റിലി റൂസോയും 43 പന്തിൽ 68 റൺസ് നേടിയ ക്വിന്റൺ ഡികോക്കും അഞ്ച് ബാളിൽ 19 റൺസ് നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.3 ഓവറിൽ 178ന് പുറത്താവുകയായിരുന്നു. 21 പന്തിൽ 46 റൺസ് നേടിയ ദിനേശ് കാർത്തികിന് മാത്രമേ കാര്യമായ സംഭാവന നാൽകാനായുള്ളൂ. ദീപക് ചാഹർ 17 പന്തിൽ 31ഉം ഋഷബ് പന്ത് 14 പന്തിൽ 27 റൺസും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.