ട്വന്റി20 ലോകകപ്പ്: ഇന്ന് നിർണായകം

ബ്രിഡ്ജ്ടൗൺ: ട്വന്റി20 ലോകകപ്പിലെ സൂപ്പർ എട്ടിൽ ഇന്ന് നിർണായക മത്സരങ്ങൾ. ഇന്ത്യൻ സമയം രാവിലെ ഗ്രൂപ് ഒന്നിൽ അഫ്ഗാനിസ്താൻ ആസ്ട്രേലിയെയും രാത്രി ഗ്രൂപ് രണ്ടിൽ ഇംഗ്ലണ്ട് യു.എസിനെയും നേരിടും. ഗ്രൂപ് ഒന്നിൽ ആദ്യ മത്സരം ജയിച്ചവരാണ് ഓസീസെങ്കിൽ ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങുകയായിരുന്നു അഫ്ഗാൻ.

ഒരു കളികൂടി ബാക്കിയുണ്ടെങ്കിലും ഇരു ടീമിനും ഇന്നത്തെ മത്സരം പ്രധാനപ്പെട്ടതാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് രണ്ട് പോയന്റുമായി ഗ്രൂപ് രണ്ടിൽ മൂന്നാം സ്ഥാനത്താണ്.

ദക്ഷിണാഫ്രിക്ക‍യും (4) വെസ്റ്റിൻഡീസുമാണ് (2) ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇന്ന് യു.എസിനെതിരെ വലിയ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രം പോരാ ഇംഗ്ലണ്ടിന്. അടുത്ത കളിയിൽ പ്രോട്ടീസിനോട് വിൻഡീസ് തോൽക്കുകയും വേണം. റൺറേറ്റിൽ ബഹുദൂരം മുന്നിലാണ് കരീബിയൻ സംഘം.

Tags:    
News Summary - Twenty20 World Cup- crucial match on sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.