രവീന്ദ്ര ജഡേജ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയപ്പോൾ ഇന്ത്യൻ ടീം അംഗങ്ങളുടെ ആഹ്ലാദം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയുടെ നില പരുങ്ങലിൽ, ഒസീസിന് 296 റൺസ് ലീഡ്

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൂന്നാംദിനം കളിനിർത്തുമ്പോൾ ആസ്ട്രേലിയ 296 റൺസ് ലീഡ് നേടി ഇന്ത്യയുടെ നില പരുങ്ങലിലാക്കി. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് എന്ന നിലയിലാണ് ഒസീസ്. 41 റൺസെടുത്ത് മാർനസ് ലാബുഷാഗ്നെയും എ‍ഴുറൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിലുള്ളത്.

മികച്ച ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഓസീസിന് നിലയുറപ്പിക്കും മുൻപെ ഡേവിഡ് വാർണറെ (1) നഷ്ടമായി. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് പിടിച്ച് പുറത്താക്കുകയായിരുന്നു. കരുതിക്കളിച്ച ആസ്ട്രേലിയൻ നിരയിൽ ഉസ്മാൻ ഖ്വാജയാണ് പിന്നീട് വീണത്. ഉമേഷ് യാദവിന്റെ പന്തിൽ ഭരത് തന്നെ ക്യാച്ചെടുത്തായിരുന്നു 13 റൺസ് സമ്പാദ്യവുമായി താരത്തിന്റെ മടക്കം. ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി വേട്ടക്കാരായ സ്റ്റീവ് സ്മിത്തിനെയും (34) ട്രാവിസ് ഹെഡിനെയും (18) പുറത്താക്കി രവീന്ദ്ര ജഡേജ ഒസീസിനെ ഞെട്ടിച്ചു.

ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിൽ മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യയെ അജിങ്ക്യ രഹാനെയും ഷർദുൽ താക്കൂറും ചേർന്നാണ് ഫോളോ ഓൺ ഭീഷണിയിൽ നിന്ന് ഒഴിവാക്കിയത്. 89 റൺസെടുത്ത രഹാനെ പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. അർധ സെഞ്ച്വറി പൂർത്തിയാക്കിയ (51) ഷർദുൽ താക്കൂർ കാമറൂൺ ഗ്രീനിന്റെ പന്തിൽ പുറത്താകുകയായിരുന്നു. ശ്രീകർ ഭരത് 5ഉം ഉമേഷ് യാദവ് 5 ഉം മുഹമ്മദ് ഷമി 13 ഉം റൺസെടുത്ത് പുറത്തായി. റൺസൊന്നും എടുക്കാതെ മുഹമ്മദ് സിറാജ് പുറത്താവാതെ നിന്നു.

പാറ്റ് കമ്മിൻസ് മൂന്നും മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - World Test Championship final: Auss lead by 296 runs as India slumps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.