മഡ്രിഡ്: ലയണൽ മെസ്സിയില്ലാതെ പുതിയ സീസൺ ആരംഭിച്ച ബാഴ്സലോണക്ക് ആദ്യ മത്സരത്തിൽ തകർപ്പൻ ജയം. റയൽ സോസിദാദിനെയാണ് ടീം രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്തുവിട്ടത്. ജെറാർഡ് പീക്വെയിലൂടെ 19ാം മിനിറ്റിൽ സ്കോറിങ് തുടങ്ങിയ ബാഴ്സ ഇരുപകുതികളിൽ രണ്ടു വീതം ഗോളുകളുമായി കളംനിറഞ്ഞപ്പോൾ അവസാന മിനിറ്റുകളിൽ രണ്ടുവട്ടം തിരിച്ചടിച്ച് സോസിദാദ് നാണക്കേടിൽനിന്ന് രക്ഷപ്പെട്ടു.
പിക്വെക്ക് പുറമെ രണ്ടു ഗോളുമായി ബ്രെത്വെയ്റ്റും അവസാന ഗോൾ സ്വന്തം പേരിൽ കുറിച്ച് റോബർട്ടോയും പട്ടിക തികച്ചു.
കളി കാണാൻ നൂ കാമ്പിലെത്തിയ കാണികളിലേറെയും മെസ്സിയുടെ ജഴ്സിയണിഞ്ഞാണ് എത്തിയിരുന്നത്.
കുറഞ്ഞ വേതനത്തിൽ തുടരാൻ പിക്വെ സമ്മതിക്കുക വഴി പുതിയ മൂന്നു താരങ്ങെള ടീമിലെത്തിക്കാൻ ബാഴ്സക്കായിരുന്നു. സെർജിയോ അഗ്യൂറോ ഉൾപെടെ പ്രമുഖർ പുതുതായി ടീമിലെത്തിയവരിൽ പെടും. പരിക്കിനെ തുടർന്നോ അഗ്യൂറോ പുറത്താണ്. മറ്റൊരു മത്സരത്തിൽ സെൽറ്റ വിഗോയെ 2-1ന് തോൽപിച്ച് അത്ലറ്റികോ മഡ്രിഡും വിജയത്തോടെ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.