ലണ്ടൻ: വലിയ വില നൽകേണ്ടിവന്നാലും ലോകത്തെ ഏറ്റവും മികച്ച ഫുട്ബാളറെ ടീമിലെത്തിക്കാൻ യൂറോപ്പിലെ െകാമ്പന്മാർ കച്ചമുറുക്കി ഇറങ്ങിയതിനിടെ അണിയറ നാടകങ്ങൾ സജീവം. മാഞ്ചസ്റ്റർ സിറ്റിയുമായി രണ്ടു വർഷത്തെ കരാറിന് അന്തിമ രൂപം നൽകാൻ ലയണൽ മെസ്സിയുടെ പിതാവ് ഇംഗ്ലണ്ടിലെത്തിയതായാണ് റിപ്പോർട്ട്. ബാഴ്സലോണയിൽ നിലവിൽ ലഭിക്കുന്ന വേതനം നൽകാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നതാണ് മിക്ക ക്ലബുകളുടെയും പ്രയാസം.
50 കോടി പൗണ്ട് (ഏകദേശം 5000 കോടി രൂപ) നൽകി കരാറുമായി മുേന്നാട്ടുപോകാൻ പെപ് ഗാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഒരുക്കമാണെന്ന് സൂചനയുണ്ട്. കരാർ പൂർത്തിയാക്കുംമുമ്പ് പിരിയുന്ന വകയിൽ ബാഴ്സക്ക് നൽകേണ്ട അധിക ബാധ്യതകൂടി ഉൾപ്പെടുത്തിയാണ് ഭീമൻ തുക നൽകുക. മാഞ്ചസ്റ്ററിലെ മറ്റൊരു ക്ലബായ യുനൈറ്റഡിനും സമാന തുക നൽകാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നുണ്ടെങ്കിലും ഡോർട്മുണ്ട് താരം ജെയ്ഡൻ സാഞ്ചോയെ കാത്തിരിക്കുന്നതിനാൽ മെസ്സിക്കായി മുന്നോട്ടുപോയേക്കില്ല.
അതേസമയം, സൂപ്പർ സ്ട്രൈക്കർ സാദിയോ മാേനയെ വിട്ടുനൽകി ലയണൽ മെസ്സിയെ സ്വീകരിക്കാൻ സന്നദ്ധമാണെന്ന് ലിവർപൂൾ വ്യക്തമാക്കിയിട്ടുണ്ട്. കോമാനൊപ്പം നേരത്തെ സതാംപ്റ്റണിൽ ഒന്നിച്ചുകളിച്ചിട്ടുണ്ട്, മാനെ.
ഫ്രാൻസിൽ കിലിയൻ എംബാപ്പെയെ വിട്ടുനൽകിയാണെങ്കിലും മെസ്സിയെ മുൻ സഹതാരം നെയ്മർക്കൊപ്പമെത്തിക്കാൻ സന്നദ്ധത പി.എസ്.ജിയും അറിയിച്ചിട്ടുണ്ട്.
ബാഴ്സയിൽ തെൻറ പടിയിറക്കത്തെ കുറിച്ച് വൈകാതെ മെസ്സി മാധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.