ഗോൾ വന്നില്ലെങ്കിലും ആദ്യ പകുതി പോർചുഗലിന് സ്വന്തം...

ലൈപ്ഷിസ്: യൂറോ കപ്പിൽ ഗ്രൂപ്പ് എഫിലെ പോർചുഗൽ-ചെക്ക് റിപ്പബ്ലിക് മത്സരം ആദ്യ പകുതി ഗോൾ രഹിതം. ഏകപക്ഷീയ നീക്കങ്ങളുമായി പോർചുഗീസ് താരങ്ങൾ കളംനിറഞ്ഞെങ്കിലും ഗോൾ മാത്രം വന്നില്ല. ഗോളിലേക്കുള്ള നീക്കങ്ങളെല്ലാം ബോക്സിനുള്ളിൽ ചെക്ക് താരങ്ങൾ വിഫലമാക്കി.

ഗോൾ കീപ്പർ ജിൻഡ്രിച് സ്റ്റാനെക്കിന്‍റെ സേവുകളും ചെക്കിന്‍റെ രക്ഷക്കെത്തി. ആറാം യൂറോ കപ്പ് കളിക്കുന്ന സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടു തവണ ഗോളിന് അടുത്തെത്തിയെങ്കിലും താരത്തിന്‍റെ ഷോട്ട് ഗോളി കൈയിലൊതുക്കി. ആദ്യ പകുതിയിൽ 72 ശതമാനവും പന്ത് കൈവശം വെച്ചത് പോർചുഗലായിരുന്നു. പോർചുഗൽ ഒമ്പത് തവണ ഷോട്ടുകൾ തൊടുത്തപ്പോൾ, ചെക്കിന്‍റെ കണക്കിൽ ഒന്നു മാത്രം.

മത്സരത്തിന്‍റെ ഭൂരിഭാഗം സമയവും പന്ത് ചെക്കിന്‍റെ ഏരിയയിൽ തന്നെയായിരുന്നു. ഇടതു വിങ്ങിലൂടെയുള്ള റാഫേൽ ലിയാവോയുടെ കടന്നുകയറ്റം പലപ്പോഴും ചെക്ക് ബോക്സിൽ വെല്ലുവിളി ഉയർത്തി. അഞ്ച് തവണ യൂറോ കപ്പ് കളിച്ച മുൻ സ്പെയ്ൻ ഗോൾ കീപ്പർ ഈക്കര്‍ കസിയസിനെയാണ് ക്രിസ്റ്റ്യാനോ മറികടന്നത്. 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളിലും ക്രിസ്റ്റ്യാനോ പോർചുഗലിനായി കളത്തിലിറങ്ങിയിരുന്നു. ഇത്തവണ ആറാം യൂറോ കപ്പാണ് താരം കളിക്കുന്നത്.

യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും 39കാരനായ ക്രിസ്റ്റ്യാനോയാണ്. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് താരം നേടിയത്. ഒമ്പത് ഗോളുകളുമായി മുന്‍ ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റിനിയാണ് രണ്ടാമത്. യൂറോ കപ്പില്‍ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് പോര്‍ചുഗല്‍ പ്രതിരോധ താരം പെപ്പെ സ്വന്തമാക്കിയത്. 41 വയസ്സും 113 ദിവസവുമാണ് താരത്തിന്‍റെ പ്രായം.

Tags:    
News Summary - EURO 2024: Portugal 0 - 0 Czechia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.