പാരീസ്: ഫ്രഞ്ച് ലീഗിൽ സൂപ്പർ താരം ലയണൽ മെസി ആദ്യ ഗോൾ കുറിച്ച മത്സരത്തിൽ നാന്‍റസിനെ 3-1ന് തകർത്ത് പി.എസ്.ജി. എംബാപ്പയും പി.എസ്.ജിക്കായി വലകുലുക്കി. കൗണ്ടർ അറ്റാക്കിലൂടെ 87ാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ പിറന്നത്.
എംബാപ്പയുടെ പാസ് സ്വീകരിച്ച മെസി അതിവേഗം ഡ്രിബിളിങ്ങിലൂടെ ഡിഫൻഡറെ മറികടന്ന് നാന്‍റസിന്‍റെ ഗോൾപോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. മെസിയുടെ ഷോട്ടിന് മുന്നിൽ നാന്‍റസ് ഗോൾകീപ്പർ അൽബാൻ ലാേഫാന്റിന് കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ സാധിച്ചുള്ളു.
ബാഴ്സലോണയിൽ നിന്നും പി.എസ്.ജിയിലെത്തിയതിന് ശേഷം ചാമ്പ്യൻസ് ലീഗിൽ മെസി മൂന്ന് ഗോളുകൾ സ്കോർ ചെയ്തിരുന്നു. എന്നാൽ, ഫ്രഞ്ച് ലീഗിൽ മെസിക്ക് സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. മത്സരം തുടങ്ങിയുടൻ തന്നെ പി.എസ്.ജി ലീഡെടുത്തിരുന്നു. രണ്ടാം മിനിറ്റിൽ എംബാപ്പയാണ് പി.എസ്.ജിക്കായി ഗോൾ കണ്ടെത്തിയത്. 76ാം മിനിറ്റിലാണ് നാന്‍റസ് ആശ്വാസ ഗോൾ കുറിച്ചത്. മത്സരത്തിൽ പി.എസ്.ജി ഗോൾകീപ്പർ കെയ്ലർ നവാസിന് റെഡ്കാർഡും കിട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.