ഫ്ലഡ്ലൈറ്റ് റാമ്പ് പൊട്ടിവീണ് സ്റ്റേഡിയം ജീവനക്കാരന് ദാരുണാന്ത്യം; അപകടം ഫുട്ബാൾ മത്സരത്തിന് തൊട്ടുപിന്നാലെ

പാരിസ്: ലോറിയൻറ്, റെന്നെസ് എന്നീ ടീമുകൾ മാറ്റുരച്ച ഫ്രഞ്ച് ലീഗ് 1 മാച്ചിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ഫൈനൽ വിസിൽ അടിച്ച് 10 മിനിറ്റുകൾ മാത്രം കഴിഞ്ഞപ്പോൾ സ്റ്റേഡിയത്തിലെ ഭീമാകാരമായ ഫ്ലെഡ് ലൈറ്റ് റാമ്പ് പൊട്ടിവീണ് 38 കാരനായ സ്റ്റേഡിയം ജീവനക്കാരൻ മരണത്തിന് കീഴടങ്ങി.

Stade de Moustoir എന്ന സ്റ്റേഡിയത്തിലെ ജീവനക്കാർ മത്സരത്തിന് ശേഷമുള്ള അവരുടെ പതിവ് ഡ്യൂട്ടികൾ ചെയ്യുകയായിരുന്നു. പിച്ച് അറ്റകുറ്റപ്പണി ചെയ്യുേമ്പാൾ വെളിച്ചമേകാനായി ഉപയോഗിക്കുന്ന ഫ്ലെഡ് ലൈറ്റ് റാമ്പിെൻറ ഒരു വലിയ ഭാഗം പൊട്ടി ഗ്രൗണ്ടിലേക്ക് പതിച്ചു. അതിന് താഴെ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെൻറ ദേഹത്തേക്കായിരുന്നു അത് വീണത്.

ഭീമാകാരമായ വസ്തു വീണതിെൻറ പരിക്കും കൂടെ ഹൃദയാഘാതവും വന്നതോടെ അയാളുടെ നില ഗുരുതരാവസ്ഥയിലായി. ഉടൻ തന്നെ ലോറിയൻറിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജ്യത്തെ മുഴുവൻ ഞെട്ടിച്ച സംഭവത്തിന് ദൃക്സാക്ഷികളായ ഇരുടീമുകളിലെയും താരങ്ങൾ തീർത്തും പരിഭ്രാന്തരായതായി പ്രാദേശിക റിപ്പോർട്ടുകളിൽ പറയുന്നു. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.