ന്യൂഡൽഹി: ബാഴ്സയുമായി രണ്ടു പതിറ്റാണ്ട് നീണ്ട സഹവാസം അവസാനിപ്പിച്ച് പി.എസ്.ജിയിലെത്തിയ സൂപർ താരം ലയണൽ െമസ്സിയുടെ അഭാവം സ്പാനിഷ് ഫുട്ബാൾ ലീഗിനെ തളർത്തില്ലെന്ന് ലാ ലിഗ ഇന്ത്യ മാനേജിങ് ഡയറക്ടർ ജോസ് അേന്റാണിയോ കചാസ. ഏതുനിമിഷവും കളിയുടെ ഗതി മാറ്റിമറിക്കാൻ ശേഷിയുള്ള ഇതിഹാസ താരം പക്ഷേ, ഇപ്പോൾ പഴയ ഫോമിലല്ലെന്നും അതിനാൽ മൊത്തം കളിയെ ബാധിക്കില്ലെന്നുമാണ് അദ്ദേഹത്തിന്‍റെ പക്ഷം.
''മെസ്സിയെ പോെലാരു താരത്തെ നഷ്ടമാകുന്നത് അത്ര നല്ല വാർത്തയല്ല. പക്ഷേ, മറക്കരുതാത്ത ഒന്നുണ്ട്, അദ്ദേഹത്തിന് 34 ആണ് പ്രായം. പി.എസ്.ജി ഒപ്പുവെച്ചത് രണ്ടു വർഷത്തെ കരാർ മാത്രം. ബാഴ്സയിലും അതുതന്നെയാകുമായിരുന്നു സ്ഥിതി. ഇനിയും ആ മിന്നുംപ്രകടനത്തിനാണ് കാത്തിരിക്കുന്നതെങ്കിലും പഴയ ഫോം പിന്നിട്ടിരിക്കുന്നു താരം''- കചാസ പറഞ്ഞു. 'മുമ്പ് ക്രിസ്റ്റ്യാനോ റയൽ മഡ്രിഡ് വിടുേമ്പാൾ അദ്ദേഹത്തിനും ഏറ്റവും മികച്ച പ്രകടനത്തിന്‍റെ കാലം കഴിഞ്ഞിരുന്നു. യുവന്‍റസിലെ ക്രിസ്റ്റ്യാനോയുടെ കണക്കുകൾ അത് പറയുന്നുണ്ട്''- അദ്ദേഹം തുടർന്നു.
കോവിഡിൽ യൂറോപിലെ ടീമുകളിലേറെയും സാമ്പത്തികമായി തകർന്നപ്പോൾ ബാഴ്സക്കും പിണഞ്ഞത് വൻവീഴ്ച. പുതിയ സാഹചര്യത്തിൽ ഉയർന്ന വേതനം നൽകാനാവില്ലെന്നായതോടെ ടീം വിടാൻ മെസ്സിക്ക് അനുമതി നൽകുകയായിരുന്നു.
അതേ സമയം, റയൽ മഡ്രിഡിനും ബാഴ്സലോണക്കുമൊപ്പം അത്ലറ്റികോ മഡ്രിഡിനും ലോകത്ത് ആരാധകർ കൂടിവരികയാണെന്ന് കചാസ പറഞ്ഞു. ലോകത്ത് ആരാധകരെ നിലനിർത്താനായ ക്ലബ് മാഞ്ചസ്റ്റർ യുൈനറ്റഡാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.