ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദ ഇയറായി ലയണൽ മെസ്സി

ന്യൂയോർക്ക്: ലോകപ്രശസ്തമായ ടൈം മാഗസിന്റെ  അത്‌ലറ്റ് ഓഫ് ദ ഇയറായി അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു. ടെന്നിസ് ഇതിഹാസം നൊവാക് ദ്യോകോവിച്ച്, നോർവേയുടെ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിങ് ഹാലണ്ട് തുടങ്ങിയവരെ മറികടന്നാണ് മെസ്സിയുടെ നേട്ടം. അർജന്റീനക്ക് വേണ്ടിയും ക്ലബ് തലങ്ങളിലുമുള്ള നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.

അർജന്റീനയെ 36 വർഷത്തിന് ശേഷം ലോക ചാമ്പ്യന്മാരാക്കുന്നതിലും പി.എസ്.ജിയെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാക്കുന്നതിലുമെല്ലാം നിർണായക പങ്കുവഹിച്ച മെസ്സിയെ തേടി ലോകത്തെ മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം എട്ടാം തവണയും എത്തിയിരുന്നു. പി.എസ്.ജി വിട്ട് അമേരിക്കൻ മേജർ ലീഗിലെ ഇന്റർ മയാമിയിലെത്തിയ മെസ്സി ലീഗ്സ് കപ്പിൽ ക്ലബിനെ ചാമ്പ്യന്മാരാക്കി. ഇന്റർ മയാമിക്കായി 14 മത്സരങ്ങൾ കളിച്ച മെസ്സി 11 ഗോളുകൾ നേടിയിട്ടുണ്ട്.

Tags:    
News Summary - Lionel Messi named Time Magazine's Athlete of the Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.