കിലിയൻ

എംബാപ്പെ

എംബാപ്പെ Vs ലുക്കാക്കു: ക്വാർട്ടർ ഫൈനൽ തേടി ഫ്രാൻസും ബെൽജിയവും

ഡോർട്ട്മുണ്ട്: അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷൻ റാങ്കിങ്ങിലെ രണ്ടും മൂന്നും സ്ഥാനക്കാർ യൂറോ ക്വാർട്ടർ ഫൈനൽ തേടി ഇന്ന് മുഖാമുഖം. കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും കെവിൻ ഡിബ്രൂയിന് കീഴിലിറങ്ങുന്ന ബെൽജിയവും തമ്മിലെ തീപാറും പോരാട്ടത്തിന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ.

ഇരുടീമും ഫിഫ റാങ്കിങ്ങിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടെങ്കിലും അതിനുതകുന്ന പ്രകടനം യൂറോയിൽ ഇനിയും പുറത്തെടുത്തിട്ടില്ല. മൂക്കിന് പരിക്കേറ്റ എംബാപ്പെ മാസ്ക് ധരിച്ചാണ് കളിക്കുന്നത്.

പോർചുഗലിന് സ്ലൊവേനിയ

ഫ്രാങ്ക്ഫർട്ട്: താരതമ്യേന ദുർബലരായ ജോർജിയയോട് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ പോർചുഗലിന് ഇന്ന് യൂറോയിൽ പ്രീക്വാർട്ടർ. സ്ലോവേനിയയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സംഘത്തിന്റെ എതിരാളികൾ. ചെക് റിപ്പബ്ലിക്കിനെയും തുർക്കിയയെയും തോൽപിച്ച് നോക്കൗട്ടിലെത്തിയ പറങ്കിപ്പട എതിരില്ലാത്ത രണ്ട് ഗോളിനാണ് ജോർജിയയോട് തോറ്റത്.

39കാരനായ ക്രിസ്റ്റ്യാനോ ഇനിയും അക്കൗണ്ട് തുറന്നിട്ടില്ല. യൂറോയിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്കോററാവാൻ 39കാരന് കഴിയുമോയെന്ന് ഫുട്ബാൾ ലോകം ഉറ്റുനോക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിനിടെ സ്ലൊവേനിയ ആദ്യമായാണ് ഒരു പ്രധാന ടൂർണമെന്റിന്റെ നോക്കൗട്ട് കളിക്കുന്നത്.

പോളണ്ടിനെതിരായ കളിയിൽ വിശ്രമം അനുവദിച്ച അന്റോണിയോ ഗ്രീസ്മാൻ തിരിച്ചെത്തുന്നതോടെ ഫ്രഞ്ച് ടീമിന്റെ മധ്യനിര കൂടുതൽ ശക്തമാവും. ഇതിനകം ബെൽജിയം സ്ട്രൈക്കർ റൊമേലു ലുക്കാക്കുവിന്റെ മൂന്ന് ഗോളുകളാണ് വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടത്. താരത്തിന് ഇനിയും അക്കൗണ്ട് തുറക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് യൂറോയിലും ക്വാർട്ടറിൽ പുറത്താവുകയായിരുന്നു ബെൽജിയം.

Tags:    
News Summary - Mbappe Vs Lukaku-France and Belgium in search of quarter-finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.