മഡ്രിഡ്: രണ്ടുവട്ടം ഗോളടിക്കുകയും ഒരു പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്ത് ലയണൽ മെസ്സി വേറിട്ടുനിന്ന മത്സരത്തിൽ കരുത്തരായ വലൻസിയക്കെതിരെ ബാഴ്സലോണക്ക് ജയം. നിർണായക പോരിൽ ജയം കുറിച്ചതോടെ ഒന്നാമതുള്ള അത്ലറ്റികോ മഡ്രിഡുമായി പോയിന്‍റ് അകലം രണ്ടായി. ഗബ്രിയേൽ ഗോളടിച്ച് ആദ്യം തുടങ്ങിയത് വലൻസിയ ആണെങ്കിലും അടുത്തടുത്ത് രണ്ടുവട്ടം എതിർവല ചലിപ്പിച്ച് മെസ്സി കറ്റാലൻമാരെ മുന്നിലെത്തിച്ചു. അതിനിടെ ഗ്രീസ്മാനും ലക്ഷ്യം കണ്ടതോടെ വിജയം ഉറപ്പാക്കിയ ബാഴ്സയെ ഞെട്ടിച്ച് 83ാം മിനിറ്റിൻ സോളർ ഗോൾ നേടിയെങ്കിലും പിന്നീട് ഇരുവശത്തും ഗോൾ പിറന്നില്ല.
കഴിഞ്ഞ കളിയിൽ ദുർബലരായ ഗ്രനഡയോട് തോറ്റത് ബാഴ്സയുടെ കിരീട മോഹങ്ങൾക്ക് തിരിച്ചടിയായിരുന്നുവെങ്കിലും എല്ലാ പഴുതുമടച്ചാണ് ഞായറാഴ്ച വലൻസിയ മുറ്റത്ത് ബൂട്ടുകെട്ടിയത്. പെനാൽറ്റി ഗോളാക്കാതെ നഷ്ടപ്പെടുത്തിയ മെസ്സി രണ്ടു വട്ടം പകരം ചോദിച്ചാണ് വലൻസിയക്കെതിരെ വിജയം ഉറപ്പാക്കിയത്.
അത്ലറ്റികോക്ക് 76ഉം റയൽ, ബാഴ്സ ടീമുകൾക്ക് 74ഉം പോയിന്‍റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.