'പരിശീലനത്തിനു വരാം; ബർതോമിയോയെ കാണില്ല'

ബാഴ്സലോണ: നീണ്ട 16 വർഷം പന്തുതട്ടിയ ക്യാമ്പ് നൂ മൈതാനത്തോട് വിടപറയുന്ന ലയണൽ മെസ്സിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ നിഷ്ഫലമാകുമെന്ന് ഉറപ്പാക്കി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബാഴ്സ പ്രസിഡൻറ് ബർതോമിയോ താൽപര്യമറിയിച്ചിട്ടും അദ്ദേഹവുമായി സംസാരിക്കാനില്ലെന്ന് താരം നയം വ്യക്തമാക്കി.

ബർതോമിയോ പദവി രാജിവെച്ചാലും ഇനി മടക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, കരാറിലെ വ്യവസ്ഥകളോട് ലംഘനം വരാതിരിക്കാൻ അടുത്ത തിങ്കളാഴ്ച പരിശീലനത്തിന് മൈതാനത്തെത്തുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. മുന്നോടിയായി ഞായറാഴ്ച ബാഴ്സ പരിശീലന കോംപ്ലക്സിലെത്തി കോവിഡ് പരിശോധനക്കും വിധേയനാകും.

റൊണാൾഡ് കോമാൻ ബാഴ്സയിൽ ആദ്യമായി പരിശീലക വേഷമണിയുന്ന ദിനംകൂടിയാണ് ആഗസ്റ്റ് 31.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.