മെസ്സിയെ കരക്കിരുത്തി കോച്ച്; കളി കൈവിടുമെന്ന് കണ്ടപ്പോൾ ഇറക്കി

മഡ്രിഡ്: 2014ൽ കോപ ഡെൽറേയിൽ ഗറ്റാഫെക്കെതിരെയാണ് ബാഴ്സലോണ താരം ലയണൽ മെസ്സി അവസാനമായി ആദ്യ ഇലവനിൽ ഫിറ്റ്നസ് ഉണ്ടായിട്ടും ഇറങ്ങാതിരിക്കുന്നത്. പിന്നീടങ്ങോട്ട് സൂപ്പർ താരം ആദ്യ ഇലവനിൽ കാരണങ്ങളില്ലാതെ ഇറങ്ങാതിരിന്നിട്ടില്ല.

എന്നാൽ, കഴിഞ്ഞ ദിവസം റിയൽ ബെറ്റിസിനെതിെര സൂപ്പർ താരത്തെ കോച്ച് റൊണാൾഡ് കോമാൻ ഇറക്കിയില്ല. മെസ്സിയില്ലാതെ തന്നെ ടീം സെറ്റാക്കലായിരുന്നു കോമാെൻറ ലക്ഷ്യം. എന്നാൽ, പ്രതീക്ഷിച്ചതുേപാലെയായിരുന്നില്ല കാര്യങ്ങൾ. ആദ്യ പകുതി അവസാനിക്കുേമ്പാൾ, മത്സരം 1-1ന് സമനിലയിൽ. ഉസ്മാനെ ഡെംബലെയുടെ ഗോളിൽ(22), മുന്നിലെത്തിയ ബാഴ്സയെ അേൻറാണിയോ സനാബിറ(45) നേടിയ ഗോളിൽ ബെറ്റിസ് സമനിലയിൽ കുരുക്കുകയായിരുന്നു.

ഇതോടെ രണ്ടാം പകുതി കോച്ചിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.



ഫാത്തിയെ പിൻവലിച്ച് മെസ്സി കളത്തിൽ. ഇതോടെ കളിമാറി. 49ാം മിനിറ്റിൽ ഗ്രീസ്മാന് ഗംഭീര അവസരം സൃഷ്ടിച്ചാണ് മെസ്സി തുടങ്ങിയത്. ജോഡി ആൽബയുടെ ക്രോസിനു മുകളിലൂടെ ചാടിക്കടന്ന മെസ്സി, എതിർ പ്രതിരോധ നിരയെ അതി വിദഗ്ധമായി കബളിപ്പിച്ചു. സമയം തെറ്റാതെ പിന്നാലെ വന്ന ഗ്രീസ്മാന് ഇതോടെ കാര്യങ്ങൾ എളുപ്പമായി. പിന്നാലെ 61ാം മിനിറ്റിലും (െപനാൽറ്റി), 82ാം മിനിറ്റിലും സൂപ്പർ താരത്തിെൻറ ഗോൾ. ഒടുവിൽ പെഡ്രിയും ഗോൾ നേടിയതോടെ ബാഴ്സലോണക്ക് 5-1െൻറ തകർപ്പൻ ജയം. 



ഇതോടെ, 15ാം സ്ഥാനത്തു നിന്നും ബാഴ്സലോണ എട്ടാം സ്ഥാനത്തേക്ക് കയറി.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.