ബോള്‍ട്ട് ഇന്നിറങ്ങുന്നു

റിയോ: വേഗരാജാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് മൂന്നാം ഒളിമ്പിക്സില്‍ ട്രിപ്ള്‍ സ്വര്‍ണം തേടി ശനിയാഴ്ച ഇറങ്ങുന്നു. നൂറു മീറ്ററില്‍ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ശനിയാഴ്ച രാത്രി എട്ടു മണിക്ക് തുടങ്ങും. ബെയ്ജിങ്ങില്‍ 2008ല്‍ തുടങ്ങിയ ബോള്‍ട്ടിന്‍െറ പടയോട്ടം കഴിഞ്ഞ തവണ ലണ്ടനിലും ആവര്‍ത്തിക്കുകയായിരുന്നു. ബെയ്ജിങ്ങില്‍ 100, 200, 4-100 മീറ്റര്‍ റിലേ മത്സരങ്ങളില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് ലണ്ടനിലും ട്രിപ്ള്‍ നേട്ടം ആവര്‍ത്തിക്കയായിരുന്നു. ഇത്തവണ യോഗ്യതാ മത്സരങ്ങളില്‍ പരിക്കലട്ടിയെങ്കിലും റിയോയിലേക്ക് കുതിക്കാന്‍ ബോള്‍ട്ടിനായി. ഇത് തന്‍െറ അവസാന ഒളിമ്പിക്സാണെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷം ലണ്ടനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം വിരമിക്കുമെന്നാണ് പ്രഖ്യാപനം. റിയോയില്‍ 200 മീറ്ററില്‍ 19 സെക്കന്‍ഡില്‍ താഴെ ഓടി സ്വന്തം റെക്കോഡ് തിരുത്തുമെന്നും ബോള്‍ട്ട് പറഞ്ഞിട്ടുണ്ട്.

നൂറുമീറ്ററില്‍ ഞായറാഴ്ചയാണ് സെമിഫൈനല്‍. തിങ്കളാഴ്ച ഫൈനലും. 2004ലെ ജേതാവും അമേരിക്കക്കാരനുമായ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ ഈ വര്‍ഷം ബോള്‍ട്ടിനെക്കാള്‍ മികച്ച സമയത്തില്‍ ഓടിയിയിരുന്നു. 9.80 സെക്കന്‍ഡാണ് ഗാറ്റ്ലിന്‍െറ ഈ വര്‍ഷത്തെ സമയം. ബോള്‍ട്ടിന്‍െറത് 9.88 സെക്കന്‍ഡും. 9.58 സെക്കന്‍ഡാണ് ബോള്‍ട്ടിന്‍െറ ലോകറെക്കോഡ് സമയം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.