???? ?????? (??????: ???? ?????????)

അനന്തുവിനും മരിയ ജെയ്സണും ദേശീയ റെക്കോർഡ്; കേരളം കുതിപ്പ് തുടരുന്നു

കോഴിക്കോട്: ദേശീയ സ്കൂൾ കായികമേളയില്‍ കേരളത്തിൻെറ കുതിപ്പ് തുടരുന്നു. ഇതുവരെ പതിനഞ്ച്  സ്വർണമാണ് കേരളം നേടിയത്. സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ മരിയ ജെയ്സൺ സ്വർണം നേടി. ദേശീയ റെക്കോർഡ് തകർത്ത പ്രകടനമായിരുന്നു മരിയയുടെത്. ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ കെ.എസ് അനന്തുവും ദേശീയ റെക്കോർഡ് സ്വന്തമാക്കി.

അഞ്ച് കിലോമീറ്റർ നടത്തത്തിൽ കെ.ടി നീന സ്വർണം നേടി. നീനയുടെ വിടവാങ്ങൽ മത്സരമായിരുന്നു ഇത്. കേരളത്തിൻെറ തന്നെ വൈദേഹിക്കാണ് ഈയിനത്തിൽ വെള്ളി. ജൂനിയർ പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ സാന്ദ്രയും സ്വർണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ കേരളത്തിനുവേണ്ടി രുഗ്മ ഉദയൻ സ്വര്‍ണം നേടി. 5.74 മീറ്ററാണ് രുഗ്മ ചാടിയത്.

2.08 മീറ്റർ ചാടിയാണ് അനന്തു പുതിയ റെക്കോർഡ് കുറിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. 2011ൽ പൂണെയിൽ ഹരിയാനയുടെ സിക്കന്തർ സിങ് സ്ഥാപിച്ച റെക്കോർഡാണ് തകർന്നത്. 2.05 ആയിരുന്നു സിക്കന്തർ സിങ് ചാടിയത്. ഈയിനത്തിൽ കേരളത്തിൻെറ തന്നെ റിജു വർഗീസിനാണ് വെള്ളി. ഏറണാകുളം മാർ ബേസിലിലെ വിദ്യാർഥിയായ റിജു 1.91 മീറ്ററാണ് ചാടിയത്.

സീനിയർ പെൺകുട്ടികളുടെ പോൾവാൾട്ടിൽ കേരളത്തിൻെറ തന്നെ സിഞ്ചു പ്രകാശ് സൃഷ്ടിച്ച റെക്കോർഡാണ് മരിയ ജെയ്സൺ തിരുത്തിയത്. ഈയിനത്തിൽ കേരളത്തിൻെറ അഞ്ജലി ഫ്രാൻസിസ് വെങ്കലം നേടി.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.