ഹൈകോടതി വിധി മാനിക്കണമെന്ന് കേന്ദ്രമന്ത്രി; ചിത്രക്ക് വൈൽഡ് കാർഡ് നൽകണം

ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് പി.യു ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ നിലപാടിനെതിരെ കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ രംഗത്ത്. കേരളാ ഹൈകോടതി വിധി മാനിക്കണമെന്നും വിധിക്കെതിരെ അപ്പീൽ പോകരുതെന്നും മന്ത്രി അത്ലറ്റിക് ഫെഡറേഷൻ പ്രസിഡൻറിനോട് ആവശ്യപ്പെട്ടു.വൈൽഡ് കാർഡ് നൽകി ചിത്രയെ മത്സരത്തിൽ പങ്കെടുപ്പിക്കണമെന്നും മന്ത്രി അസോസിയേഷനോട് വ്യക്തമാക്കി.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചിത്രയെ പെങ്കടുപ്പിക്കാൻ കഴിയില്ലെന്ന്  കേരള ഹൈകോടതിയെ അറിയിക്കുമെന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ അറിയിച്ചിരുന്നു. തങ്ങളുടെ വാദം കേൾക്കാതെയാണ് ഹൈകോടതി വിധി പുറപ്പെടുവിച്ചതെന്നാണ് ഫെഡറേഷൻ നിലപാട്. 

ആഗ്സ്റ്റ് നാലിനാണ് ലണ്ടനിൽ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തുടക്കമാവുന്നത്. ഇതിൽ പെങ്കടുക്കുന്നതിനുള്ള ഇന്ത്യൻ ടീം നേരത്തെ യാത്ര തിരിച്ചിരുന്നു. ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തിയതിയും അവസാനിച്ചിരുന്നു. എന്നാൽ ചിത്രയെ ചാമ്പ്യൻഷിപ്പിൽ പെങ്കടുപ്പിക്കണമെന്ന ഇടക്കാല ഹൈകോടതി വിധിയാണ് താരത്തിന് വീണ്ടും പ്രതീക്ഷ നൽകിയത്. അത്ലറ്റിക് ഫെഡറേഷെൻറ ശക്തമായ ഇടപെടലിലൂടെ മാത്രമേ ചിത്രക്ക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാൻ അവസരം ലഭിക്കുമായിരുന്നുള്ളു. എന്നാൽ അതിന് വേണ്ടി ഒരു ശ്രമവും നടത്താനാവില്ലെന്ന നിലപാടിലാണ് ഇന്ത്യൻ  അത്ലറ്റിക് ഫെഡറേഷൻ.

Tags:    
News Summary - sports minister asked sports association on PU chitra issue-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.