ജകാർത്ത: ബാഡ്മിൻറൺ കോർട്ടിൽ ഒരു ഇന്ത്യ ഫൈനലിനായി പ്രാർഥനയോടെ ആരാധകർ. വനിതാ സിംഗ്ൾസ് ഫൈനലിൽ പി.വി. സിന്ധുവും സൈന നെഹ്വാളും സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചു കഴിഞ്ഞു. തിങ്കളാഴ്ച ഇരുവരും ഒന്നും രണ്ടും സെമിയിലായി കോർട്ടിലിറങ്ങും. 1982 ഏഷ്യൻ ഗെയിംസിൽ സെയ്ദ് മോദി സിംഗ്ൾസ് വെങ്കലം നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യൻ താരം ബാഡ്മിൻറണിൽ വ്യക്തിഗത മെഡലിന് ഉടമയാവുന്നത്. തിങ്കളാഴ്ചത്തെ സെമിയിൽ സൈന നെഹ്വാൾ ലോക ഒന്നാം നമ്പർ താരമായ ചൈനീസ് തായ്പേയിയുടെ തായ് സുയിങ്ങിനെ നേരിടും. ലോക റാങ്കിങ്ങിൽ പത്താം നമ്പറിലാണ് സൈന.
രണ്ടാം സെമിയിൽ ജപ്പാെൻറ രണ്ടാം നമ്പറുകാരി അകാനെ യമാഗുച്ചിയാണ് സിന്ധുവിെൻറ എതിരാളി. ഇൗ മാസം ആദ്യം നടന്ന ലോക ചാമ്പ്യൻഷിപ് സെമിയിൽ യമാഗുച്ചിക്കെതിരെ നേടിയ ജയത്തിെൻറ ആത്മവിശ്വാസവുമായാവും രണ്ടാം റാങ്കുകാരിയായ സിന്ധു ജപ്പാനെ നേരിടുന്നത്.
ക്വാർട്ടർ ഫൈനലിൽ മുൻ ലോക ചാമ്പ്യൻ തായ്ലൻഡിെൻറ രച്നോക് ഇൻതനോണിനെ നേരിട്ടുള്ള ഗെയിമിന് തോൽപിച്ചാണ് സൈന മുന്നേറിയത്. സ്കോർ 21-18, 21-16. തായ്ലൻഡിെൻറ തന്നെ തായ് നിറ്റ്ചാവോൺ ജിൻഡാലിനെയാണ് മൂന്ന് ഗെയിം നീണ്ട കളിയിൽ വീഴ്ത്തിയത്. സ്കോർ: 21-11, 16-21, 21-14.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.