നാൻജിയാങ് (ചൈന): ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളിതാരം എച്ച്.എസ്. പ്രണോയിക്ക് വിജയത്തുടക്കം. ആദ്യ റൗണ്ടിൽ ദുർബലനായ എതിരാളി ന്യൂസിലൻഡിെൻറ ഇന്ത്യൻ വംശജൻ അഭിനവ് മനോട്ടയെയാണ് ലോക 11ാം നമ്പർ താരമായ പ്രണോയ് നേരിട്ടുള്ള സെറ്റുകളിൽ തകർത്തത്. സ്കോർ: 21-12, 21-11. ഏകപക്ഷീയമായ മത്സരത്തിൽ കേവലം 28 മിനിറ്റിലായിരുന്നു പ്രണോയിയുടെ വിജയം. ലോക 32ാം നമ്പർ താരം ബ്രസീലിെൻറ യെേഗാർ കോൽഹോ ഒലിവേരയാണ് രണ്ടാം റൗണ്ടിൽ പ്രണോയിയുടെ എതിരാളി.
സീഡില്ലാതാരങ്ങളായ ഇന്ത്യയുടെ സമീർ വർമ, സായ് പ്രണീത് തുടങ്ങിയവരും ആദ്യ റൗണ്ട് പിന്നിട്ടു. സമീർ 21-13, 21-10ന് ഫ്രാൻസിെൻറ ലൂകാസ് കോർവിയെ തോൽപിച്ചു. പ്രണീതിന് ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോക്കെതിരെ വാക്കോവർ ലഭിക്കുകയായിരുന്നു. ഇതിഹാസതാരവും ലോക ഒമ്പതാം നമ്പറുമായ ചൈനയുടെ ലിൻ ഡാനാണ് സമീറിന് അടുത്ത റൗണ്ടിൽ എതിരാളി. പ്രണീത് രണ്ടാം റൗണ്ടിൽ സ്പെയിനിെൻറ ലൂയിസ് എൻറിക് പെരേരയെ നേരിടും.
വനിതകളിൽ നേരിട്ട് രണ്ടാം റൗണ്ടിലേക്ക് എൻട്രി നേടിയ നിലവിലെ റണ്ണറപ്പും ലോക മൂന്നാം നമ്പർ താരവുമായ ഇന്ത്യയുടെ പി.വി. സിന്ധുവിന് ഇന്തോനേഷ്യയുടെ 41ാം നമ്പർ താരം ഫിത്രിയാനിയാണ് എതിരാളി. പത്താം റാങ്കുകാരിയായ സൈനയും നേരിട്ട് രണ്ടാം റൗണ്ടിലെത്തുകയായിരുന്നു. തുർക്കിയുെട 72ാം റാങ്കുകാരി ആലിയെ ഡെമിർബാഗിനെയാണ് സൈന നേരിടുക.
പുരുഷ ഡബ്ൾസിൽ മനു അത്രി-സുമീത് റെഡ്ഡി, മിക്സഡ് ഡബ്ൾസിൽ സാത്വിക് സായ്രാജ്-അശ്വിനി പൊന്നപ്പ, പ്രണവ് ചോപ്ര-സിക്കി റെഡ്ഡി, സൗരഭ് ശർമ-അനുഷ്ക പരീഖ്, രോഹൻ കപൂർ-കുഹൂ ഗാർഗ് സഖ്യങ്ങളും രണ്ടാം റൗണ്ടിൽ കടന്നു. അത്രി-സുമീത് ജോടി 21-13, 21-18ന് ബൾഗേറിയയുടെ ഡാനിയേൽ നികളോവ്-ഇവാൻ റുസേവ് ടീമിനെയും പ്രണവ്-സിക്കി ജോടി 21-17, 21-15ന് ചെക് റിപ്പബ്ലിക്കിെൻറ യാകൂബ് ബിറ്റ്മാൻ-അലസ്ബേറ്റ ബാസോവ സഖ്യത്തെയും സാത്വിക്-അശ്വിനി ടീം 21-9, 22-20ന് ഡെന്മാർക്കിെൻറ നികളസ് നോർ-സാറ തൈഗസൻ ജോടിയെയും സൗരഭ്-അനുഷ്ക ജോടി 21-13, 21-12ന് നൈജീരിയയുടെ എനോജെ അബാഹ്-പീസ് ഒർജി സഖ്യത്തെയും രോഹൻ-ഗാർഗ് ടീം 21-19, 21-6ന് കാനഡയുടെ എൻജി ടോബി-റേച്ചൽ ഹോൻഡ്രിച് സഖ്യത്തെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.