ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ആസ്േട്രലിയ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒാസീസ് 225 റൺെസടുത്തിട്ടുണ്ട്. ഒാപണർ ഡേവിഡ് വാർണറും (88) പീറ്റർ ഹാൻഡ്സ്കോമ്പുമാണ് (69) ക്രീസിൽ. യുവതാരം മാറ്റ് റെൻഷോയുടെയും (4), ക്യാപ്റ്റൻ ഡേവിഡ് സ്മിത്തിെൻറയും വിക്കറ്റുകളാണ് ആസ്േട്രലിയക്ക് നഷ്ടമായത്. നേരത്തെ, നദാൻ ലിയോണിെൻറ ഏഴുവിക്കറ്റ് പ്രകടനത്തിൽ തളർന്ന ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 305 റൺസിന് പുറത്താവുകയായിരുന്നു. ബംഗ്ലാദേശിനായി ക്യാപ്റ്റൻ മുഷ്ഫികുർ റഹീം (68), സാബിർ റഹ്മാൻ (66), നാസിർ ഹുൈസൻ (45) എന്നിവർ തിളങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.