ഡർബനിൽ നടന്ന ആദ്യ ടെസ്റ്റിനിടെ വാക്കുതർക്കത്തിലായതിെൻറ പേരിൽ ആസ്ട്രേലിയൻ താരം ഡേവിഡ് വാർണർക്കും ദക്ഷിണാഫ്രിക്കയുടെ ക്വിൻറൻ ഡികോക്കിനും പിഴയും ഡീമെറിറ്റ് പോയിൻറും.
ഡർബൻ ടെസ്റ്റിെൻറ നാലാം ദിനം ചായക്ക് പിരിഞ്ഞപ്പോഴായിരുന്നു സംഭവം നടന്നത്. ഡ്രസ്സിങ് റൂമിലേക്ക് പോകുംവഴി സ്റ്റെയർകേസിനടുത്ത് വച്ച് ഇരുവരും വാക്കുതർക്കത്തിലാവുന്നതും കയ്യാങ്കളിയിലേക്ക് നീങ്ങുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
ഡികോക്ക് വാർണറോട് മോശമായ രീതിയിൽ സംസാരിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായതെന്ന് ആസ്ട്രേലിയൻ താരങ്ങൾ പറഞ്ഞു.
മാച്ച് ഫീസിെൻറ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിൻറുമാണ് ഡി കോക്കിന് ലഭിച്ചത്. വാർണർക്ക് മാച്ച് ഫീയുടെ 75 ശതമാനം പിഴയും മൂന്ന് ഡിമെറിച്ച് പോയിൻറുകളും ലഭിച്ചു.
ആരോപണങ്ങൾക്ക് അപ്പീൽപോകാൻ ഡികോക്ക് ശ്രമിച്ചെങ്കിലും സംഭവത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ ശീക്ഷ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.