ലണ്ടൻ: അതതുകാലങ്ങളിലുള്ള പ്രതിഭകളുടെ മാറ്റുരച്ചുനോക്കുന്നത് ക്രിക്കറ്റിലെ എക്കാലത്തേയും പ്രതിഭാസമാണ്. തൊണ്ണൂറുകളിലും രണ്ടായിരത്തിെൻറ ആദ്യത്തിലും സച്ചിൻ തെണ്ടുൽക്കറും ബ്രയൻ ലാറയുമായിരുന്നു താരതമ്യങ്ങളിൽ മുന്നിലുണ്ടായിരുന്നത്.
നിലവിലെ ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ആസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവൻ സ്മിത്തുമാണ് മികച്ചതാരം ആരാണെന്ന താരതമ്യപഠനങ്ങൾക്ക് വിധേയരാകാറുള്ളത്. ടെസ്റ്റ് റാങ്കിങിൽ ഇരുവരും മാറിമാറി ഒന്നാം സ്ഥാനം സ്വന്തമാക്കുന്നവരുമാണ്.
ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടിടെ ഇവരിൽ ആരാണ് മികച്ചവനെന്ന ചോദ്യത്തിന് ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം എ.ബി. ഡിവില്ലിയോഴ്സിെൻറ മറുപടിയിങ്ങനെ: ‘‘വളരെ ബുദ്ധിമുട്ടുള്ള ചോദ്യമാണിത്. പന്തിനെ സ്വാഭാവികമായി പ്രഹരിക്കുന്നതിൽ വിരാട് തന്നെയാണ് മുന്നിൽ. ടെന്നീസിെൻറ അടിസ്ഥാനത്തിൽ വിശകലനം ചെയ്താൽ വിരാട് റോജർ ഫെഡററെപ്പോലെയും സ്മിത്ത് റാഫേൽ നദാലിനെയും പോലെയാണ്. കോഹ്ലിയുടേത് നൈസർഗികമായ കഴിവുകളാണ്. പക്ഷേ സ്മിത്ത് മാനസികമായി വളരെ കരുത്തനാണ്. ’’
വിരാട് കോഹ്ലിയുമായി മികച്ച സൗഹൃദമാണ് ഉള്ളതെന്നും ക്രിക്കറ്റിന് പുറത്തും തങ്ങളത് സൂക്ഷിക്കാറുണ്ടെന്നും ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.