മുംബൈ: മുൻ ഇന്ത്യൻ ഒാപണറും നാഷനൽ ക്രിക്കറ്റ് അക്കാദമി ബാറ്റിങ് കൺസൽട്ടൻറുമായ ഡ ബ്ല്യൂ വി. രാമൻ ഇന്ത്യൻ വനിതാ ടീം കോച്ചാവും. വ്യാഴാഴ്ച മുംബൈയിൽ നടന്ന അഭിമുഖ പരീക് ഷക്കു പിന്നാലെ ബി.സി.സി.െഎയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുത്ത്. കപിൽ ദേവിെൻറ നേതൃത ്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി രാമെൻറയും മുൻ ഇന്ത്യൻ കോച്ചും ദക്ഷിണാഫ്രിക്കൻ താര വുമായ ഗാരി കേഴ്സറ്റെൻറയും പേരുകളാണ് ബി.സി.സി.െഎ മുമ്പാകെ ശിപാർശ ചെയ്തത്. 2011ൽ ഇന്ത്യയെ ഏകദിന കിരീടമണിയിച്ച കേഴ്സറ്റനെ നിയമിക്കാനായിരുന്നു സെലക്ഷൻ കമ്മിറ്റിയുടെ താൽപര്യം.
എന്നാൽ, െഎ.പി.എൽ ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സുമായി കരാർ നിലനിൽക്കുന്നത് കേഴ്സ്റ്റന് തിരിച്ചടിയായി. െഎ.പി.എൽ ജോലി ഉപേക്ഷിച്ച് വരാൻ ദക്ഷിണാഫ്രിക്കൻ താരം സന്നദ്ധമല്ലാതായതോടെ രാമന് വഴിതെളിയുകയായിരുന്നു. മുൻ ഇന്ത്യൻ പേസ് ബൗളർ വെങ്കിടേഷ് പ്രസാദിെൻറ പേരായിരുന്നു കമ്മിറ്റി മൂന്നാമതായി നിർദേശിച്ചത്. ഇവർക്ക് പുറമെ മനോജ് പ്രഭാകർ, ട്രെൻറ് ജോൺസ്റ്റൺ, ദിമിത്രി മസ്കരാനസ്, ബ്രാഡ് ഹോഗ്, കൽപന വെങ്കിടാചർ എന്നിവരാണ് അഭിമുഖത്തിൽ പെങ്കടുത്ത മറ്റുള്ളവർ. അഞ്ചുപേർ േനരിട്ടും മൂന്നു പേർ സ്കൈപ് വഴിയും പെങ്കടുത്തു. സ്ഥാനമൊഴിഞ്ഞ കോച്ച് രമേഷ് പവാർ എത്തിയില്ല. 28 പേരാണ് അപേക്ഷ നൽകിയത്.
ഇന്ത്യക്കുവേണ്ടി 11 ടെസ്റ്റും 27 ഏകദിനവും കളിച്ച രാമൻ നിലവിൽ രാജ്യത്തെ മികച്ച കോച്ചുമാരിൽ ഒരാളാണ്. തമിഴ്നാട്, ബംഗാൾ രഞ്ജി ടീമുകളുടെയും ഇന്ത്യ അണ്ടർ 19 ടീമിെൻറയും കോച്ചായിരുന്നു.
പുതിയ പരിശീലകനെത്തിയതോടെ ഇന്ത്യൻ വനിതാ ടീമിനെ ഉലച്ച വിവാദങ്ങൾക്ക് ശമനമായി. ഇംഗ്ലണ്ടിൽ നടന്ന ട്വൻറി20 ലോകകപ്പിനിടെ സീനിയർ താരം മിതാലി രാജിനെ പുറത്തിരുത്തിയതിൽനിന്നായിരുന്നു തുടക്കം. ഫൈനലിലെ തോൽവിക്കു പിന്നാലെ ഇത് വിവാദമായി. കോച്ച് രമേഷ് പവാറിനെതിരെ മിതാലി ബി.സി.സി.െഎയിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ട്വൻറി20 ക്യാപ്റ്റൻ ഹർമൻപ്രീതും വൈസ്ക്യാപ്റ്റൻ സ്മൃതി മന്ദാനയും പവാറിനെ പിന്തുണച്ച് രംഗത്തെത്തി. ഇതിെൻറ പേരിൽ ഭരണസമിതി അംഗങ്ങളായ വിനോദ് റായും ഡയാന എഡൂൽജിയും രണ്ട് പക്ഷമായതും കാര്യങ്ങൾ സങ്കീർണമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.