2030 ലോകകപ്പിന് ഉറുഗ്വായ് –അര്‍ജന്‍റീന

ബ്വേനസ് എയ്റിസ്: ഫിഫ ലോകകപ്പ് ഫുട്ബാളിന്‍െറ 100ാം പിറന്നാള്‍ പോരാട്ടത്തിന് സംയുക്ത ആതിഥേയരാവാന്‍ അര്‍ജന്‍റീനയും ഉറുഗ്വായ്യും കൈകോര്‍ക്കുന്നു. ലോകകപ്പിന്‍െറ ജന്മഭൂമിയില്‍ തന്നെ സെഞ്ച്വറി ചാമ്പ്യന്‍ഷിപ്പും നടത്തണമെന്നായിരുന്നു 1930ല്‍ ആതിഥേയരായ ഉറുഗ്വായ്യുടെ ആവശ്യം. എന്നാല്‍, ‘ബിഡ്’ ശ്രമം അട്ടിമറിക്കപ്പെടുമെന്ന സാധ്യതയിലാണ് അര്‍ജന്‍റീനയെ സഹ ആതിഥേയരാക്കി വേദിക്കായി സജീവമായി രംഗത്തത്തെിയത്. ഫുട്ബാള്‍ അര്‍ജന്‍റീന പ്രസിഡന്‍റ് മൗറിസിയോ മാസ്രി, ഉറുഗ്വായ് ഫുട്ബാള്‍ പ്രസിഡന്‍റ് ടബാരെ വാസിക്വസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ‘ബിഡ്’ തീരുമാനം പ്രഖ്യാപിച്ചത്.
നിലവില്‍ ആറു പേരാണ് വേദിക്കായി രംഗത്തത്തെിയത്. ഏഷ്യയില്‍നിന്ന് തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ (ആസിയാന്‍), ന്യൂസിലന്‍ഡ്-ആസ്ട്രേലിയ, യൂറോപ്പില്‍നിന്ന് ഇംഗ്ളണ്ട്, തെക്കനമേരിക്കയില്‍നിന്ന് ചിലി, കൊളംബിയ എന്നിവരാണ് രംഗത്തുള്ള മറ്റു ‘ബിഡു’കാര്‍.
കൊളംബിയ 2026 ലോകകപ്പിന് വേദിയാവാനും രംഗത്തുണ്ട്. 2017ല്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവും. 1930ല്‍ ലോകകപ്പിന് വേദിയായപ്പോള്‍, കലാശപ്പോരാട്ടത്തില്‍ അര്‍ജന്‍റീനയെ തോല്‍പിച്ച് ഉറുഗ്വായ് കിരീടമണിഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.