ഫിഫ സെക്രട്ടറിയെ പുറത്താക്കി


സൂറിക്: അഴിമതി കേസില്‍ ആരോപണവിധേയനായ സെക്രട്ടറി ജനറല്‍  ജെറോം വാല്‍കെയെ ഫിഫ പുറത്താക്കി.  2014 ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്തിയ കേസില്‍ അന്വേഷണം നേരിടവെയാണ് നടപടി. ലോക ഫുട്ബാള്‍ ഭരണസമിതിയാണ് തീരുമാനം പുറത്തുവിട്ടത്. എട്ടു വര്‍ഷ വിലക്ക് നേരിടുന്ന ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്ററുടെ വലംകൈയാണ് വാല്‍കെ. ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പന നടത്താന്‍ കൂട്ടുനിന്നെന്ന കുറ്റത്തിന്‍െറ അന്വേഷണത്തിന്‍െറ ഭാഗമായി സെപ്റ്റംബര്‍ 17 മുതല്‍ ഫിഫ എത്തിക്സ് കമ്മിറ്റി വാല്‍കെയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആജീവാനന്ത വിലക്കേര്‍പ്പെടുത്തണമെന്ന സമിതിയുടെ നിര്‍ദേശത്തിനിടെയാണ് പുറത്താക്കല്‍ നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.