ന്യൂയോർക്: ലാറ്റിനമേരിക്കൻ സൗഹൃദ മത്സരങ്ങളിൽ വമ്പൻമാർക്ക് ജയം. ബ്രസീലും അർജ ൻറീനയും അനായാസം ജയിച്ചപ്പോൾ, തുല്യ ശക്തികളുടെ പോരാട്ടത്തിൽ മെക്സികോയെ ഉറുഗ്വായ് തകർത്തു. യൂറോപ്യന്മാർ ഏറ്റുമുട്ടിയ മറ്റൊരു സൗഹൃദ മത്സരത്തിൽ ബെൽജിയം 4-0ത്തിന് സ്കോട്ട്ലൻഡിനെ തോൽപിച്ചു.
നെയ്മറിന് 58ാം ഗോൾ
ലോകകപ്പ് യോഗ്യത നേടാനാവാതെ പുറത്തായിരുന്ന അമേരിക്കയെ 2-0ത്തിനാണ് ബ്രസീൽ തോൽപിച്ചത്. യുവൻറസ് താരം ഡഗ്ലസ് കോസ്റ്റ നടത്തിയ നീക്കമാണ് ആദ്യ ഗോളിന് വഴിവെച്ചത്. അതിവേഗമുള്ള ക്രോസിന് റോബർേട്ടാ ഫിർമീന്യോ കൃത്യസമയത്ത് കാൽവെച്ചതോടെ 11ാം മിനിറ്റിൽതന്നെ കാനറികൾക്ക് ഗോൾ. 43ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ നെയ്മർ ഗോളാക്കിയതോടെയാണ് ബ്രസീലിന് രണ്ടാം ഗോളായത്. രണ്ടാം പകുതി എതിരാളികൾ പ്രതിരോധ കോട്ട ശക്തമാക്കിയതോടെ, യു.എസിെൻറ തോൽവി 2-0ത്തിനായി. അമേരിക്കക്കെതിരെ ബ്രസീലിെൻറ തുടർച്ചയായ 11ാം ജയമാണിത്. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ നെയ്മറിന് 58 അന്താരാഷ്ട്ര ഗോളായി. രാജ്യത്തെ എക്കാലത്തെയും ടോപ് സ്കോറർ എന്ന പദവിയിലേക്കടുക്കുന്ന നെയ്മർക്ക് മുന്നിൽ ഇനി റൊണാൾഡോയും (62), പെലെയും (77) മാത്രമാണുള്ളത്.
ഗോളടിച്ചു തുടങ്ങി സിമിയോണിയുടെ മകൻ
146ാം റാങ്കുകാരായ ഗ്വാട്ടമാലക്കെതിരെ 3-0ത്തിനാണ് അർജൻറീനയുടെ ജയം. യുവ താരങ്ങളെയാണ് ഇടക്കാല കോച്ച് ലയണൽ സ്കാലോണി കളത്തിലിറക്കിയത്. ഗോൺസാലോ മാർട്ടിനസ് (27-പെനാൽറ്റി), ജിയോവാനി ലോസെൽസോ (35), ജിയോവാനി സിമിയോണി(45) എന്നിവരാണ് സ്കോറർമാർ. അത്ലറ്റികോ മഡ്രിഡ് കോച്ച് ഡീഗോ സിമിയോണിയുടെ മകനായ ജിയോവാനി രാജ്യത്തിനായുള്ള ആദ്യ മത്സരത്തിൽതന്നെ സ്കോർ ചെയ്തു.
മെക്സികോയെ തകർത്ത് ഉറുഗ്വായ്
ലോകകപ്പിൽ കളിയഴകിൽ വിസ്മയിപ്പിച്ച മെക്സികോക്ക് ഉറുഗ്വായ്ക്കുമുന്നിൽ ദാരുണ തോൽവി. സൗഹൃദമത്സരത്തിെൻറ ഒരു മയവും കാണിക്കാതെ ഉറുഗ്വായ് നിറഞ്ഞു കളിച്ചപ്പോൾ 4-1നായിരുന്നു ജയം. ജോസ് ഗിമിനസ് (21), ലൂയിസ് സുവാരസ് (32, 41-പെനാൽറ്റി), ഗാസ്റ്റൺ പെരീറോ (59) എന്നിവരാണ് മെക്സികോക്കെതിരെ ഗോൾ നേടിയത്. മെക്സികോയുടെ ആശ്വാസ ഗോൾ റൗൾ ഗിമിനസ് നേടി.
മറ്റു മത്സരങ്ങളിൽ കൊളംബിയ 2-1ന് വെനിേസ്വലയെയും, എക്വഡോർ 2-0ത്തിന് ജമൈക്കയെയും തോൽപിച്ചു.
യൂറോപ്പിൽ ബെൽജിയം
സ്കോട്ട്ലൻഡിനെതിരായ സൗഹൃദ മത്സരത്തിൽ ബെൽജിയത്തിന് 4-0ത്തിെൻറ വമ്പൻ ജയം. മിചി ബാറ്റ്ഷുഹായ് (52, 60) രണ്ടുഗോൾ നേടിയപ്പോൾ, റൊമേലു ലുക്കാക്കു(28), എഡൻ ഹസാർഡ് (46) എന്നിവർ ഒാരോ ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.