ബാേങ്കാക്ക്: തായ്ലൻഡ് തടഞ്ഞുെവച്ച ഫുട്ബാൾ താരം ഹകീം അൽ അറേബിയെ ബഹ്റൈന്‍ കൈമാറരുെതന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ബഹ്റൈന്‍ വിട്ടുകൊടുത്താൽ ഹകീമിന് കൊടിയ പീഡനമേൽക്കുമെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി തായ്ലൻഡ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.
2014 ബഹ്റൈനിൽ രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം നാടുവിട്ട അറേബിക്ക് ആസ്ട്രേലിയ രാഷ്ട്രീയ അഭയം നൽകിയതായിരുന്നു. എന്നാൽ, ഇൗയിടെ അവധി ആഘോഷിക്കാൻ തായ്ലൻഡിലേക്ക് പോയ അറേബിയെ ബഹ്റൈൻ നിർദേശ പ്രകാരം ബാേങ്കാക്ക് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു.
യൂറോപ് കേന്ദ്രമായുള്ള മനുഷ്യാവകാശ പ്രവർത്തകരും താരത്തെ ബഹ്റൈനിന് കൈമാറരുതെന്നാവശ്യപ്പെട്ട് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഫിഫ ഇടപെടണമെന്ന് മുൻ ഇംഗ്ലീഷ് താരം ഗാരി ലിനേക്കർ ആവശ്യപ്പെട്ടു.
ബഹ്റൈൻ ദേശീയ ടീം അംഗമായിരുന്ന അറേബി, സഹോദരെൻറ രാഷ്ട്രീയ ഇടപെടൽ കാരണമാണ് സർക്കാറിെൻറ നോട്ടപ്പുള്ളിയായത്. ആസ്ട്രേലിയയിലേക്ക് പലായനം ചെയ്ത് നിലവിൽ മെൽബണിലെ ക്ലബിനുവേണ്ടി കളിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.