കവാനിയുടെ ഗോൾവേട്ട;  വിജയക്കുതിപ്പ് തുടർന്ന് പി.എസ്.ജി

 

പാരിസ്: െപാന്നുംവിലക്ക് ബ്രസീൽ താരം നെയ്മർ ക്ലബിലെത്തിയെങ്കിലും പി.എസ്.ജിയിൽ എഡിസൻ കവാനിയുടെ ഗോൾവേട്ടക്ക് മങ്ങലേറ്റിട്ടില്ല. സെൻറ് എതീനിക്കെതിരായ മത്സരത്തിൽ 3-0ന് പി.എസ്.ജി വിജയക്കൊടിപാറിച്ചപ്പോൾ രണ്ടു ഗോളുകളുമായി എഡിസൻ കാവാനി കളംവാണു. ഇതോടെ തുടർച്ചയായ നാലാം വിജയവുമായി പി.എസ്.ജി ഫ്രാൻസിൽ കുതിക്കുകയാണ്. നാലു മത്സരത്തിലും വിജയിച്ചതോടെ 12 പോയൻറുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് മുൻ ചാമ്പ്യന്മാർ. 

പതിവുശൈലിയിൽ നിറഞ്ഞുകളിച്ച പി.എസ്.ജി താരങ്ങൾ സെൻറ് എതീനിയെ കളിയിലുടനീളം പിടിച്ചുകുലുക്കി. 20ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് എഡിസൻ കവാനി ആദ്യം ഗോൾ നേടുന്നത്. 51ാം മിനിറ്റിലാണ് രണ്ടാം ഗോൾ. നെയ്മർ എടുത്ത ഫ്രീകിക്ക് വലയിലെത്തിച്ചാണ് പി.എസ്.ജി വീണ്ടും മുന്നിലെത്തിയത്. 89ാം മിനിറ്റിലാണ് കവാനിയുടെ രണ്ടാം ഗോൾ. നെയ്മറുടെ പാസ് സ്വീകരിച്ച് േതാമസ് മ്യൂണിയർ നൽകിയ ക്രോസാണ് ഗോളിൽ കലാശിച്ചത്.

Tags:    
News Summary - Edinson Cavani outshines Neymar as PSG win again- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.