കൊച്ചി/കോഴിക്കോട്: ആരാധകരുടെ ആവേശത്തിെൻറ നിറം ഇനി മഞ്ഞ. 12നാളിനപ്പുറം കിക്കോഫ് കുറിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിനായി മലയാളത്തിെൻറ ആവേശനിറമണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് വരവറിയിച്ചു. കൊച്ചിയിലെ ലുലു മാളിലും, കോഴിക്കോട് ഹൈലൈറ്റ് മാളിലുമായി താരസാന്നിധ്യത്തിൽ ഒരേസമയം നടന്ന ചടങ്ങിലായിരുന്നു മഞ്ഞപ്പടയുടെ ജഴ്സി പുറത്തിറക്കിയത്. ആരാധകർക്കായി പ്രത്യേക ജഴ്സിയും ഇക്കുറി അവതരിപ്പിച്ചിട്ടുണ്ട്.
കൊച്ചി ലുലു മാളിൽ തടിച്ചുകൂടിയ ആരാധകരെ സാക്ഷിനിർത്തി ഇയാൻ ഹ്യൂം, റിനോആേൻറാ, അജിത് ശിവൻ അസിസ്റ്റൻറ് കോച്ച് താങ്ബോയ് സിങ്തോ എന്നിവരാണ് പുതിയ ജേഴ്സി അണിഞ്ഞെത്തിയത്. കോഴിക്കോട് സി.െക വിനീതും കോഴിക്കോട്ടുകാരനായ സഹതാരം പ്രശാന്ത് മോഹൻ, ജിഷ്ണു ബാലകൃഷ്ണൻ, സഹൽ അബുദുൽ സമദ്, എം.എസ് സുജിത് എന്നിവർ പെങ്കടുത്തു.
ടീമിെൻറ ഹോം ജഴ്സിയാണ് പുറത്തിറക്കിയത്. കഴിഞ്ഞ സീസണിൽനിന്ന് വ്യത്യസ്തമായി ഇത്തവണ േജഴ്സിക്കൊപ്പം ഷോർട്സും മഞ്ഞ നിറത്തിലാണ്. േജഴ്സിയുടെയും ഷോർട്സിെൻറയും വശങ്ങളിലും തോൾഭാഗത്തും നീല നിറത്തിൽ വീതിയേറിയ വരകളുമുണ്ട്. ബ്ലാസ്റ്റേഴ്സിെൻറ കൊമ്പനാന ചിഹ്നത്തിനൊപ്പം േജഴ്സി സ്പോൺസർമാരായ അഡ്മിറൽ സ്പോർട്സ് വെയർ, ടീമിെൻറ പ്രധാന സ്പോൺസർമാരായ മുത്തൂറ്റ് എന്നിവരുടെ പേരുകളും ആലേഖനം ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിെൻറ ടീം അവതരണഗാനവും ഹോം ഫാൻസി ജഴ്സിയും ശനിയാഴ്ച പുറത്തിറക്കി.
ഞായറാഴ്ച മുതൽ http://www.admiralindia.co.in വെബ്സൈറ്റിലൂടെ ഓൺലൈനായോ ലുലു മാൾ, ഹൈലൈറ്റ് മാൾ എന്നിവിടങ്ങളിലെ ഔട്ട്ലറ്റുകളിൽനിന്നോ േജഴ്സി വാങ്ങാം. 499 രൂപയാണ് വില. ആദ്യദിനംതന്നെ നൂറുകണക്കിനാളുകൾ േജഴ്സി വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.