കൊച്ചി: ഫിഫ അണ്ടർ-17 ലോകകപ്പിലേക്ക് ഒരു പടികൂടി അടുത്ത് കൊച്ചി. കായികമാമാങ്കത്തിന് ആതിഥ്യമരുളുന്ന കൊച്ചി നഗരത്തിനായി തയാറാക്കിയ ലോഗോ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. കൊച്ചിയുടെ അടയാളമായ ചീനവലയുടെ പശ്ചാത്തലത്തിലുള്ള ഫുട്ബാളാണ് ലോഗോയിൽ വരച്ചുകാണിക്കുന്നത്. ഫിഫയുടെ അംഗീകാരം ലഭിച്ചശേഷമാണ് ലോഗോ പ്രകാശനം ചെയ്തത്.
ലോകകപ്പിന് കേരളം ആതിഥേയത്വം വഹിക്കുന്നത് ഏറെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരുക്കത്തിൽ പൂര്‍ണ സംതൃപ്തനാണ്. ലോകകപ്പിെൻറ ഭാഗമാകാന്‍ ലോകത്തിെൻറ വിവിധ ഭാഗങ്ങളില്നിന്നെത്തുന്നവരെ മികച്ച രീതിയില്‍ സ്വീകരിക്കണം. കൊച്ചിക്ക് ആഗോളശ്രദ്ധ നേടാനുള്ള അവസരമാണിത്. ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കായികമന്ത്രി എ.സി. മൊയ്തീന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയെ ടൂര്‍ണമെൻറിെൻറ ഭാഗ്യചിഹ്നമായ പുലിക്കുട്ടി കേലിയോ സ്വീകരിച്ചു. ലോഗോ രൂപകല്പനചെയ്ത വാഴക്കാല സ്വദേശി മനു മൈക്കിളിന് മുഖ്യമന്ത്രി പാരിതോഷികം സമ്മാനിച്ചു. അന്തരിച്ച ഇന്ത്യന്‍ ഫുട്ബാള്‍ മുൻ ക്യാപ്റ്റന്‍ അഹ്മദ് ഖാന് ആദരാഞ്ജലി അര്‍പ്പിച്ചു.
ജകാര്‍ത്ത ഒളിമ്പിക്സില്‍ ഫുട്ബാളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത മുന്‍താരം ഒളിമ്പ്യന്‍ ചന്ദ്രശേഖരനെ ആദരിച്ചു. കെ.വി. തോമസ് എം.പി, എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, പി.ടി. തോമസ്, കെ.ജെ. മാക്സി, മേയര്‍ സൗമിനി ജയിൻ, മുന്‍ എം.പി പി. രാജീവ്, ഫിഫ അണ്ടർ--17 ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, അസി. കലക്ടര്‍ ഈശ്വരപ്രിയ, ജി.സി.ഡി.എ ചെയര്മാന് സി.എൻ. മോഹനൻ, കെ.എഫ്.എ പ്രസിഡൻറ് കെ.എം.എ. മേത്തർ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസൻ, ഫിഫ പ്രതിനിധി ഹാവിയര്‍ സെപ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.