വിനേഷ് ഫോഗട്ട്

വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ ഡൽഹി പൊലീസ് പിൻവലിച്ചതായി വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി കോടതിയിൽ മൊഴി കൊടുക്കാനിരിക്കേ വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ ഡൽഹി പൊലീസ് പിൻവലിച്ചതായി ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. എക്സിലെ തന്റെ അക്കൗണ്ടിലൂടെയാണ് വിനേഷിന്റെ ആരോപണം.

വിനേഷ് ഫോഗട്ടും സംഗീത ഫോഗട്ടും ഉൾപ്പെടെ നിരവധി ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.

എന്നാൽ വനിതാ ഗുസ്തി താരങ്ങളുടെ സുരക്ഷ പിൻവലിച്ചെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു. വെടിവെപ്പിനും പരിശീലനത്തിനും വേണ്ടിയാണ് പോലീസുകാരെ തിരിച്ചു വിളിച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു.

കേസിൽ ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. പാരീസ് ഒളിമ്പിക്‌സ് ഫൈനലിൽ അമിതഭാരം കാരണം മത്സരത്തിന് മുമ്പ് ഫിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരുന്നു.

Tags:    
News Summary - Vinesh Phogat says Delhi Police has withdrawn security for women wrestlers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.