കാഴ്ചയിൽ നേരുകൾ കണ്ടു,
കറുക്കാത്ത കാലം കുടിയിരിക്കട്ടെ-
യുൾക്കണ്ണിന്റെയാഴങ്ങളിൽ,
ചോരയോട്ടം നിലയ്ക്കാത്ത
ഭൂമി, ജലം, പച്ച
ജീവന്റെയുത്സവം.
കുപ്പിവെള്ളത്തിൽ, കുഴൽക്കിണറിൽ
ദാഹമൊക്കെയൊടുക്കേണ്ട
പട്ടണം കണ്ടിടാം.
ചത്തുപോയീടും ജലാശയം,
ഔദാര്യമെത്രനാളായുറ്റിവാങ്ങി-
യറിയാത്ത കോട്ടയും
തേവരു കാവൽനിൽക്കുമേട്ടമീനും
മറവിയിൽ പോയ ഗോത്രങ്ങളും,
ഓർക്കുമൊരിക്കൽ
ചെളിമുടി പൊള്ളലിൽ
നീറിനിൽക്കും
ദാഹനീരിന്റെ നന്മയും.
കായലിലേയ്ക്കു നടക്കാം,
വരുംകാലവാണിഭത്തിൻ നിലം
കണ്ടു സംതൃപ്തരായ്
കാഴ്ചയൊടുക്കാം;
ഒരിക്കൽ തുളുമ്പിയ കായലിൽ
പിന്നെക്കുഴിക്കും കിണറിന്റെ
ആഴമറിയില്ലിരുട്ടിന്നറകളിൽ
പാറ തുരന്നു
മറുപുറമെത്തിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.