ന്യൂയോര്‍ക്ക്: കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിൻെ റ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് ഫുഡ് ആൻറ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. മലേറിയക്കുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിൻ കോവിഡ് രോഗികൾക്ക് നൽകുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുമെന്നാണ് എഫ്.ഡി.എ മുന്നറ ിയിപ്പ് നല്‍കിയിരിക്കുന്നത്. ഹൃദ്രോഗങ്ങൾ കൂടാതെ രക്ത സമ്മർദ്ദം കുറയൽ, പേശികൾക്കും ഞരമ്പുകൾക്കുമുള്ള ബലക്ഷ യം തുടങ്ങിയ പ്രശ്നങ്ങൾക്കും മരുന്നിെൻറ ഉപയോഗം കാരണമാകാമെന്ന് എഫ്.ഡി.എ ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗികളും ഈ മരുന്നിെൻറ ദൂഷ്യവശങ്ങളും മനസിലാക്കണമെന്ന് എഫ്.ഡി.എ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഹൈഡ്രോക്‌സി ക്ലോറോക്വിനും ആൻറിബയോട്ടിക് അസിത്രോമൈസിനും സംയോജിച്ച് ചികിത്സ നൽകിയ 84 രോഗികളിൽ ഹൃദയ സംബന്ധായ പ്രശ്നങ്ങൾ കണ്ടതായി ന്യൂയോർക്കിലെ ഡോക്ടർമാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഹൈഡ്രോക്‌സി ക്ലോറോക്വിൻ ചികിത്സ ലഭിക്കുന്ന കോവിഡ് രോഗികളില്‍ ഉണ്ടാവുന്ന ഗുരുതരമായ ഹൃദയമിടിപ്പ് പ്രശ്‌നങ്ങളെക്കുറിച്ച് അറിയാം. ആശുപത്രിയില്‍ കിടക്കാത്ത രോഗികള്‍ ഈ മരുന്ന് വലിയ രീതിയില്‍ കുറിപ്പടിയോടു കൂടി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരോടും രോഗികളോടും ഈ മരുന്നുമായി ബന്ധപ്പെട്ടുള്ള അപകടവശത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു - എഫ്.ഡി.എ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കോവിഡ് പ്രതിരോധത്തിനായി അമേരിക്കയിലുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്കാണ് ഇന്ത്യ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. ഗെയിം ചേഞ്ചര്‍ എന്നാണ് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിച്ചത്. എന്നാൽ, നിലവില്‍ കോവിഡ് പ്രതിരോധത്തിനായി ഒരു മരുന്നും എഫ്.ഡി.എ അംഗീകരിച്ചിട്ടില്ല.
ഹൈഡ്രോക്സി ക്ലോറോക്വിന്‍ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമാണോ എന്നത് സംബന്ധിച്ച് നേരത്തെയും മെഡിക്കല്‍ രംഗത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്ന രോഗികളില്‍ ആഴ്ചകളോളം ഹൃദയ സംബന്ധമായ പ്രശ്‌നം ഉണ്ടാവുന്നതായി കാര്‍ഡിയോളജിസ്റ്റുകള്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.